Advertisment

നടതുറക്കുക്കുമ്പോൾ അയ്യപ്പ ദര്‍ശനത്തിന്ഭക്തന്മാർ ആരുമില്ല; ഭഗവാനെ ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍ നിലയ്ക്കലില്‍ കാത്ത്കിടക്കുന്നു; പോലീസിന്റെ നടപടി മടുത്ത പല ഭക്തൻമാരും ദര്‍ശനം വേണ്ടെന്ന് വച്ച്‌ മടങ്ങുന്നു; ശരണം വിളിച്ചാല്‍ പോലും അറസ്റ്റ് ഭീഷണിയെന്ന് ഭക്തര്‍; യുവതി പ്രവേശനത്തിന് വേണ്ടി സര്‍ക്കാര്‍ ഒരുക്കിയ നിയന്ത്രണങ്ങള്‍ വലക്കുന്നത് !!

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

Image result for sabarimala

Advertisment

യുവതി പ്രവേശനത്തിന് വേണ്ടി സര്‍ക്കാര്‍ ഒരുക്കിയ നിയന്ത്രണങ്ങള്‍ ഭക്തരുടെ ആവേശത്തെയാണ് തകര്‍ക്കുന്നത്. സാധാരണ ശബരിമയില്‍ എത്തുന്നതിന്റെ അഞ്ചിലൊന്ന് പേര്‍ പോലും എത്തുന്നില്ല.

മലയാളികളും തമിഴ്‌നാട്ടുകാരും സന്നിധാനത്തേക്ക് വലിയ തോതില്‍ എത്തുന്നില്ല. മലയാളികളെ എല്ലാം പൊലീസ് സംശയത്തോടെയാണ് കാണുന്നത്. ആര്‍ എസ് എസുകാരെന്ന് പറഞ്ഞ് മലയാളികളെ പലരേയും പൊലീസ് പമ്ബയില്‍ നിന്ന് തിരിച്ചയയ്ക്കുന്നുണ്ട്. ഇതാണ് ഇതിന് കാരണം.

Image result for sabarimala

പതിനായിരക്കണക്കിനാളുകളാണ് ശരണം വിളിയുമായി സാധാരണ മല ചവിട്ടി സന്നിധാനത്ത് എത്തിയിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ എത്തിയത് നാല് മണിക്കൂര്‍ കൊണ്ട് അയ്യായിരത്തില്‍ മുകളില്‍ ഭക്തരും. കെ എസ് ആര്‍ ടി സി ബസുപയോഗിച്ച്‌ ഭക്തരെ നിയന്ത്രിക്കുന്ന പൊലീസ് തന്ത്രമാണ് ഇതിന് കാറണം.

നട തുറന്നപ്പോള്‍ പതിനെട്ടാംപടി കയറാന്‍ തീര്‍ത്ഥാടകര്‍ ഉണ്ടാകാത്ത അവസ്ഥ. നിലയ്ക്കല്‍ പമ്ബ ബസുകള്‍ക്കുള്ള നിയന്ത്രണം കാരണം പുലര്‍ച്ചെ ആര്‍ക്കും എത്താന്‍ കഴിയാതിരുന്നതാണു കാരണം. ഇങ്ങനെ എല്ലാം കൊണ്ടും സര്‍ക്കാര്‍ തീരുമാനങ്ങളും നിയന്ത്രണങ്ങളും ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കുകയാണ്.

ശരണം വിളി ഉയരാത്ത സന്നിധാനമാണ് ഇപ്പോഴുള്ളത്. പമ്ബയിലും നിലയ്ക്കലിലും വലിയ നടപ്പന്തലിലും ശരണം വിളി ഇല്ല. ആയിരങ്ങള്‍ ഒത്തു ചേര്‍ന്ന് ശരണം വിളിയുമായി മുന്നോട്ട് പോകുന്ന അയ്യപ്പഭക്തരും അവരുടെ ഒരുമയുമായിരുന്നു സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കിയത്. എന്നാല്‍ ഇത് ഇന്ന് നടക്കില്ല.

പത്ത് പേര്‍ ചേര്‍ന്ന് ശരണം വിളിച്ചാല്‍ പോലും പൊലീസ് മുന്നറിയിപ്പുമായെത്തും. ജയില്‍ ഭയന്ന് ഭക്തര്‍ ശരണം വിളിക്കുന്നില്ല. ഇതോടെ തീര്‍ത്ഥാടനത്തിന്റെ ആവേശം തന്നെ ഇല്ലാതെയായി. യുവതി പ്രവേശനത്തിന് വേണ്ടി സര്‍ക്കാര്‍ ഒരുക്കിയ നിയന്ത്രണങ്ങള്‍ ഭക്തരുടെ ആവേശത്തെയാണ് തകര്‍ക്കുന്നത്.

Image result for sabarimala

സാധാരണ ശബരിമയില്‍ എത്തുന്നതിന്റെ അഞ്ചിലൊന്ന് പേര്‍ പോലും എത്തുന്നില്ല. മലയാളികളും തമിഴ്‌നാട്ടുകാരും സന്നിധാനത്തേക്ക് വലിയ തോതില്‍ എത്തുന്നില്ല. മലയാളികളെ എല്ലാം പൊലീസ് സംശയത്തോടെയാണ് കാണുന്നത്. ആര്‍ എസ് എസുകാരെന്ന് പറഞ്ഞ് മലയാളികളെ പലരേയും പൊലീസ് പമ്ബയില്‍ നിന്ന് തിരിച്ചയയ്ക്കുന്നുണ്ട്.

ഇതാണ് ഇതിന് കാരണം. അതിനിടെ സന്നിധാനത്തെ അറസ്റ്റ് സംബന്ധിച്ച്‌ ഐജി, എസ്‌പി എന്നിവരില്‍നിന്നു ഡിജിപി വിശദീകരണം തേടി. സന്നിധാനത്തെ ചുമതലയുണ്ടായിരുന്ന ഐജി വിജയ് സാക്കറെ സംഭവം നടക്കുമ്പോള്‍ പമ്പയിലായിരുന്നു. ബലപ്രയോഗം നടത്താന്‍ ഇടയാക്കിയ സാഹചര്യം എസ്‌പി പ്രതീഷ് കുമാര്‍ വിശദീകരിക്കണം.

ഇതോടെ ഡിജിപിയുടെ സമ്മതം ഇല്ലാതെയാണ് സന്നിധാനത്ത് പൊലീസ് നടപടിയുണ്ടായതെന്ന സംശയമാണ് സജീവമാകുന്നത്. ഇതും വരും ദിവസങ്ങളില്‍ ചര്‍ച്ചയാകുന്നത്. ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഇത് പൊലീസ് നടപ്പാക്കാന്‍ തയ്യാറല്ല.

Image result for sabarimala

Advertisment