Advertisment

13 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ദേശീയ അംഗീകാരവും ഗ്രാന്റും

New Update

publive-image

Advertisment

തിരുവനന്തപുരം: ഗുണനിലവാരത്തിനും പ്രവര്‍ത്തന മികവിനുമുളള അംഗീകാരമായി സംസ്ഥാനത്തെ 13 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സര്‍ട്ടിഫിക്കേഷന്‍ (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഗുണനിലവാരത്തിലും ശുചിത്വപരിപാലനത്തിലും സൂപ്പര്‍ സ്‌പെഷ്യാലിറ്റി നിലവാരം പുലര്‍ത്തുന്നവയാണ് ഈ ആശുപത്രികളെല്ലാം തന്നെയെന്നാണ് കേന്ദ്രസംഘം വിലയിരുത്തിയത്.

ഇതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ധ സമിതി ആശുപത്രികള്‍ സന്ദര്‍ശിച്ചിരുന്നു. ഇവര്‍ നല്‍കിയ അന്തിമ ഗുണനിലവാര പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ നേട്ടം ആശുപത്രികളെ തേടിയെത്തിയത്.എന്‍.ക്യു.എ.എസ്. അംഗീകാരത്തിന്റെ ഭാഗമായി 1.5460 കോടി രൂപയുടെ ഗ്രാന്റാണ് ഈ ആശുപത്രികള്‍ക്കായി അനുവദിച്ചിരിക്കുന്നത്.

കൊല്ലം ജില്ലയിലെ പുനലൂര്‍ താലൂക്ക് ആശുപത്രിക്ക് ഈ ഇനത്തില്‍ 21,80,000 രൂപയും കാസര്‍ഗോഡ് ജില്ലയിലെ പി.എച്ച്.സി ചിറ്റാരിക്കലും, പി.ച്ച്.സി നര്‍ക്കലക്കാടിനും 2 ലക്ഷം വീതവും സി.എച്ച്.സി. പനത്തടിക്ക് 3 ലക്ഷവും തൃശൂര്‍ ജില്ലയിലെ താലൂക്ക് ഹെഡ്ക്വാട്ടേഴ്‌സ് ആശുപത്രിക്ക് 20,30,000 രൂപയും എറണാകുളം ജില്ലയില്‍ ജനറല്‍ ഹോസ്പിറ്റലിനു 63,90,000 രൂപയും എറണാകുളം ജില്ലയിലെ പണ്ടപ്പളളി സി.എച്ച്.സി ക്ക് 3 ലക്ഷം രൂപയും കോഴിക്കോട് ജില്ലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് 20,60,000 രൂപയും, പാലക്കാട് ജില്ലയിലെ ട്രൈബല്‍ സ്പഷ്യാലിറ്റി ഹോസ്പിറ്റല്‍ കോട്ടത്തറക്ക് 10 ലക്ഷവും ഇടുക്കി ജില്ലയിലെ എഫ്.എച്ച്.സി. കാഞ്ചിയാര്‍ന് 2 ലക്ഷം രൂപയും കോട്ടയം ജില്ലയില്‍ എഫ്.എച്ച്.സി. മുത്തോളിക്ക് 2 ലക്ഷം രൂപയും കണ്ണൂര്‍ ജില്ലയിലെ യു.പി.എച്ച്.സി. മൈതാനപ്പളളിക്ക് 1,50,000 രൂപയും വയനാട് ജില്ലയിലെ എഫ്.എച്ച്.സി. നൂല്‍പ്പുഴക്ക് 2 ലക്ഷം രൂപയും അനുവദിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് ഇപ്പോള്‍ ഈ അംഗീകാരം നല്‍കിയിരിക്കുന്നത്.

Advertisment