ബെംഗളൂരു: യാത്രകാരിയെ കാറിനുള്ളില്‍ വെച്ച് ആക്രമിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ കേസിൽ ബെംഗളൂരു പൊലീസ് ഒല ടാക്‌സി ഡ്രൈവര്‍ വി. അരുണ്‍നെ അറസ്റ്റ് ചെയ്യ്തു.
ബെംഗളൂരുവില്‍ ജൂണ്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇരുപത്തിയാറുകാരിയായ ആര്‍ക്കിടെക് ആണ് ആക്രമണത്തിനിരയായത്. ജൂണ്‍ ഒന്നിനു പുലര്‍ച്ചെ ബെംഗളൂരുവില്‍നിന്നു മുംബൈയ്ക്കുള്ള വിമാനത്തില്‍ പോകാനായാണ് ടാക്‌സി വിളിച്ചത്. ഇടയ്ക്കു സ്ഥിരം റൂട്ടില്‍നിന്നു മാറി വാഹനമോടിച്ചതു ചോദ്യം ചെയ്‌തെങ്കിലും അതാണ് എളുപ്പവഴി എന്നായിരുന്നു മറുപടി. പിന്നീട് വിജനമായ സ്ഥലത്തെത്തിയപ്പോള്‍ ഇയാള്‍ വാഹനം നിര്‍ത്തുകയും ഉള്ളില്‍ നിന്ന് ലോക്ക് ചെയ്തശേഷം യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. ശബ്ദമുണ്ടാക്കിയാല്‍ കൂട്ടുകാരെ കൂടി വിളിച്ചു കൂട്ടമാനഭംഗത്തിനിരയാക്കുമെന്നും ഭീഷണിപ്പെടുത്തി. അതിനിടെ യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി നഗ്‌നചിത്രങ്ങളെടുക്കുകയും വാട്‌സാപ് വഴി പ്രചരിപ്പിക്കുകയും ചെയ്തു. കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചായിരുന്നു യുവതിയെ ഭീഷണിപ്പെടുത്തിയത്.