ന്യൂഡൽഹി : 2032 ഒളിമ്പിക്സ് ഇന്ത്യയില്‍ നടത്താന്‍ ഐഒഎ ശ്രമം തുടങ്ങി. ഇത് സാധ്യമായാല്‍ ചരിത്രത്തിലാദ്യമായി ഒളിമ്പിക്സിനു വേദിയാകാനുള്ള നീക്കമാണ് ഇന്ത്യൻ ഒളിമ്പിക് സോസിയേഷൻ (ഐഒഎ) നടത്തുന്നത്. ദക്ഷിണ-ഉത്തര കൊറിയകൾ സംയുക്തമായും ജർമനിയും 2032 ഒളിമ്പിക്സ് വേദിക്കായി നീക്കം നടത്തുന്നതിനിടയിലാണ് ഇന്ത്യയുടെ നീക്കം. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയും ഈ നീക്കത്തിന് പിന്നിലുണ്ട്.
വേദിക്കായി ഇന്ത്യ ഒഒസി (ഇന്റർനാഷണൽ ഒളിന്പിക് കമ്മിറ്റി) തലവൻ തോമസ് ബാഷിനെ ഈ വർഷമാദ്യം ഐഒഎ പ്രസിഡന്റ് നരീന്ദർ ബത്ര കണ്ടിരുന്നു. ഇതിന്റെ ഭാഗമായി ഐഒഎ ഒൗദ്യോഗികമായി താത്പര്യമറിയിച്ച് ബിഡ് സമർപ്പിച്ചു.
ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളാണ് ഒളിമ്പിക്സ് വേദിയാക്കാൻ ഐഒഎ മനസിൽ കാണുന്നത്. മറ്റ് നഗരങ്ങളെയും പരിഗണിക്കുന്നുണ്ട്.
2032 ഒളിമ്പിക്സിനായുള്ള ബിഡ് പ്രോസസ് 2022-ലാണ് ആരംഭിക്കുക. 2025-ൽ വേദി പ്രഖ്യാപനം നടക്കും.