ഒമാഹ: ഒമാഹയില്‍ കടയില്‍ പ്രവേശിച്ച് മാരകമായ വെടിവെപ്പ് നടത്തിയ യുവാവിന് ആക്രമണത്തിന് ഉപയോഗിച്ച് റൈഫിള്‍ ലഭിച്ചത് നാലു ദിവസം മുമ്പെന്ന് പൊലീസ്. ആക്രമണം നടത്തിയ യുവാവിനെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.
ഒമാഹയിലെ ജോസഫ് ജോണ്‍സ് 32 ആണ് അക്രമിയെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ക്ക് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് മുന്‍കാല ചരിത്രമൊന്നും ഉണ്ടായിരുന്നില്ല. നഗരത്തിലെ പൊലീസ് റെക്കോര്‍ഡുകളിലും ഇയാളെക്കുറിച്ചുള്ള രേഖകള്‍ ഉണ്ടായിരുന്നില്ല.
ചൊവ്വാഴ്ച ഉച്ചയോടെ കടയില്‍ പ്രവേശിച്ച് ഇയാള്‍ നിരവധി റൗണ്ട് വെടിയുതിര്‍ത്തതായി പോലീസ് പറഞ്ഞു. റൈഫിളിനൊപ്പം 13 റൈഫിള്‍ മാഗസിനുകളും ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നു. തന്റെ അനന്തരവന് സ്കീസോഫ്രീനിയ ഉണ്ടായിരുന്നുവെന്നും മാനസികരോഗം അവനെ ഒറ്റപ്പെടുത്തിയെന്നും ജോൺസിന്റെ അമ്മാവൻ ലാറി ഡെർക്സെൻ ജൂനിയർ പറഞ്ഞു.