ചെന്നൈ: തമിഴ്‌നാട് മത്സ്യത്തൊഴിലാളികൾക്ക് നേരെ ലങ്കൻ നാവികസേനയുടെ വെടിവെപ്പ് ഒരാൾക്ക് പരിക്കേറ്റു. യാതൊരു മുന്നറിയിപ്പുമില്ലാതെ ഉദ്യോഗസ്ഥർ തങ്ങൾക്കുനേരെ വെടിയുതിർത്തുവെന്ന മത്സ്യത്തൊഴിലാളികളുടെ പരാതിയിൽ ശ്രീലങ്കൻ നേവി ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
മുരുകാനന്ദത്തിന്റെ നേതൃത്വത്തിൽ നാഗപട്ടണത്തെ 10 മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങുകയും ജൂലൈ 29 മുതൽ തീരത്തുനിന്ന് 40 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തുകയും ചെയ്തുവെന്ന് എഫ്ഐആറിൽ പറയുന്നു.
ഓഗസ്റ്റ് 1 ന് പുലർച്ചെ 4.30 ഓടെ കൊടിയക്കരയ്ക്കും വേദാരണ്യത്തിനും ഇടയിലുള്ള പ്രദേശത്ത് ഒരു മുന്നറിയിപ്പും നൽകാതെ ശ്രീലങ്കൻ നേവി ബോട്ട് മത്സ്യത്തൊഴിലാളികളെ സമീപിച്ചു . കപ്പലിൽ P462 എന്ന അടയാളം ഉണ്ടായിരുന്നു, ശ്രീലങ്കൻ നേവി ബോട്ടിൽ ഏഴ് പേരെ മത്സ്യത്തൊഴിലാളികൾക്ക് കാണാനായി. വെടിയൊച്ച കേട്ട് ഞെട്ടിപ്പോയതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.