മൂലമറ്റം: അഴിമതിയിൽ മുങ്ങി കുളിച്ച സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. തെരെഞ്ഞെടുപ്പിൽ ഇവർക്കെതിരെ വിധിയെഴുതണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്തു മൂലമറ്റം ഡിവിഷനിലെ യു .ഡി .എഫ് സ്ഥാനാർഥി പ്രൊഫ .എം .ജെ .ജേക്കബിന്റെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി മൂലമറ്റത്ത് നടന്ന കുടുംബ സംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോടിക്കണക്കിനു രൂപയുടെ ബാധ്യതയാണ് ഈ സർക്കാർ സംസ്ഥാനത്തിനുണ്ടാക്കി വച്ചിരിക്കുന്നത് .പി .എസ്.സി .യെ നോക്ക് കുത്തിയാക്കി പാർട്ടി പ്രവർത്തകരെ തിരിക്കുകയറ്റി തൊഴിൽ അന്വേഷിക്കുന്ന യുവജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്.
കാർഷിക മേഖലയിലും വ്യാവസായിക മേഖലയിലും കടുത്ത പ്രതിസന്ധിയാണ് .പൊതു മേഖലയെ നഷ്ടത്തിലാക്കിയും പിൻവാതിൽ നിയമനം നടത്തിയും ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്.
വിദ്യാഭ്യാസ മേഖലയെയും താറുമാറാക്കിയ ഒരു സർക്കാരാണിതെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി .തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം .കെ .പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു.
ഡീൻ കുര്യാക്കോസ് എം .പി, കെപിസിസിജനറൽ സെക്രട്ടറി റോയി .കെ .പൗലോസ് ,ഡി സി സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ,യു.ഡി .എഫ് .ജില്ലാ ചെയർമാൻ അഡ്വ .എസ് .അശോകൻ ,സ്ഥാനാർഥി പ്രൊഫ .എം .ജെ .ജേക്കബ് ,മാർട്ടിൻ മാണി ,ഇമ്മാനുവൽ ചെറുവള്ളാത്ത് ,സാം ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു .