Advertisment

ജയലക്ഷ്മിക്കെതിരേ കള്ളക്കേസ് നടത്തിയവര്‍ക്ക് കനത്ത തിരിച്ചടി: ഉമ്മന്‍ ചാണ്ടി

New Update

തിരുവനന്തപുരം: നികൃഷ്ടമായ രാഷ്ട്രീയ ആക്രമണത്തിന് ഇരയായ മുൻ മന്ത്രി പികെ ജയലക്ഷ്മിക്കെതിരേയുള്ള അഴിമതി ആരോപണക്കേസിൽ അന്വേഷണം അവസാനിപ്പിച്ചെന്നും യാതൊരുവിധ ക്രമക്കേടും കണ്ടെത്തിയില്ലെന്നുമുള്ള വിജിലൻസ് റിപ്പോർട്ട് യുഡിഎഫ് നേതാക്കൾക്കെതിരേ കള്ളക്കേസ് ചുമത്തുന്ന ഇടതുസർക്കാരിനു കിട്ടിയ കനത്ത തിരിച്ചടിയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

Advertisment

publive-image

പികെ ജയലക്ഷ്മി പട്ടികവർഗ ക്ഷേമ യുവജനകാര്യ മന്ത്രിയായിരുന്നപ്പോൾ 2015-16ൽ ആദിവാസി ഭൂമി പദ്ധതിയിൽ വൻ അഴിമതിയുണ്ടായി എന്നാണ് സിപിഎം തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പ്രചരിപ്പിച്ചത്. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് വയനാട്ടിൽ നേരിട്ടെത്തിയാണ് അന്വേഷണം നടത്തിയത്. നാലുവർഷത്തെ അന്വേഷണത്തിനൊടുവിലാണ് കേസ് അവസാനിപ്പിച്ചത്.

സിപിഎമ്മിന്റെ കള്ളപ്രചാരണംമൂലം 2016ലെ തെരഞ്ഞെടുപ്പിൽ നേരിയ വോട്ടിന് അവർ തോറ്റു. മാനസികമായി തകർന്ന അവർ മാസം തികയാതെ ആറാം മാസത്തിൽ മകൾക്ക് ജന്മം നല്കി. മൂന്നരമാസത്തോളം ആശുപത്രിയിൽ ചികിത്സനടത്തിയശേഷമാണ് ആരോഗ്യത്തോടെ മകളെ കിട്ടിയത്. പരമ്പരാഗതമായ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ധാർമിക മൂല്യങ്ങളിലും അടിയുറച്ച് ജീവിക്കുന്ന കുറിച്യ സമുദായത്തിനിടയിൽ അപമാനിതയായി.

കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിൽ മികച്ച പ്രകടനം നടത്തിയ മന്ത്രിയാണ് ജയലക്ഷ്മി. കേരളത്തിൽ ആദ്യമായാണ് ഒരു വനിത ആദ്യതെരഞ്ഞെടുപ്പിൽ ജയിച്ച് 30-ാം വയസിൽ മന്ത്രിയായത്. ഒരു മുൻപരിചയവും ഇല്ലാതെ എംഎൽഎയും മന്ത്രിയുമായ അവർ 5 വർഷം ഒരാരോപണവും ഉണ്ടാകാതെ മികച്ച രീതിയിൽ പ്രവർത്തിച്ചു. ദക്ഷിണേന്ത്യയിൽ നിന്ന് ആദ്യമായാണ് ഒരു പട്ടികവർഗക്കാരി മന്ത്രിപദത്തിലെത്തിയത്. രാഹുൽ ഗാന്ധിയുടെ ടാലന്റ് ഹണ്ട് പരിപാടിയിലൂടെയാണ് ജയലക്ഷ്മിയെ കണ്ടെത്തിയത്.

ഒരു സ്ത്രീയെന്നോ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ആളെന്നോയുള്ള പരിഗണനപോലും ഇല്ലാതെയാണ് അവരെ തകർക്കാൻ നോക്കിയതെന്നും ഇത് എല്ലാവർക്കും പാഠമാകണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Advertisment