Advertisment

മാര്‍ച്ച് 16 മുതല്‍ ജൂലൈ 31 വരെ കുവൈറ്റ് വിട്ടത് രണ്ട് ലക്ഷത്തിലധികം പേര്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: മാര്‍ച്ച് 16 മുതല്‍ ജൂലൈ 31 വരെ കുവൈറ്റ് വിട്ടത് 203967 പേരാണെന്ന് ഡിജിസിഎയുടെ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ടുമെന്റ് ഡയറക്ടര്‍ മന്‍സൂര്‍ അല്‍ ഹാഷിമി പറഞ്ഞു.

ഓഗസ്റ്റ് ഒന്നിന് വിമാന സര്‍വീസ് പുനരാരംഭിച്ചതിന് ശേഷമുള്ള രണ്ടു ദിവസങ്ങളില്‍ ആകെ 4271 പേര്‍ കുവൈറ്റിലേക്ക് എത്തുകയോ അല്ലെങ്കില്‍ കുവൈറ്റില്‍ നിന്ന് പോവുകയോ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തേക്ക് എത്തുന്നവര്‍ നിര്‍ബന്ധമായും യാത്ര പുറപ്പെടുന്നതിന് മുമ്പ് നിര്‍ബന്ധമായും ഷ്‌ളോനിക്ക് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് മുക്തനാണെന്ന് തെളിയിക്കുന്ന 96 മണിക്കൂര്‍ സാധുതയുള്ള പിസിആര്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Advertisment