പാലായിൽ ആക്രമണത്തിൽ തകർത്ത ചെമ്പുളായിൽ മനുവിന്റെ കാർ
പാലാ: വാഹനം തടഞ്ഞു നിർത്തി അമ്മയെയും മകനെയും ആക്രമിച്ച സംഭവത്തിൽ പ്രതി പോലീസ് പിടിയിൽ. പാലാ കാപ്പിപറമ്പിൽ സുനിൽ കുമാറിനെ പാലാ പോലീസ് അറസ്റ്റ് ചെയ്ത റിമാൻഡ് ചെയ്തു.
പാലാ ചെമ്പിളായിൽ ഓമന മാത്യു, മനു മാത്യൂ എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. ഓമനയുടെ കൈ മർദ്ദനത്തിൽ ഒടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം (03) വൈകിട്ട് അഞ്ചു മണിയോടെ പാലാ മാർക്കറ്റിന് സമീപമുള്ള മനുവിന്റെ വീടിന് സമീപമാണ് സംഭവം. വൈകിട്ട് 5 മണിയോടെ അമ്മയെ തിരുമ്മു ചികിത്സാ കേന്ദ്രത്തിൽ എത്തിക്കുന്നതിന് വീട്ടിലേക്കെത്തി.
എന്നാൽ ഗെയ്റ്റ് അടച്ച് അയൽവാസിയുടെ ബന്ധുക്കൾ വാഹനം പാർക്ക് ചെയ്തിരുന്നു. വാഹനം മാറ്റിയെങ്കിലും സംസാരം തർക്കത്തിലും വാക്കേറ്റത്തിലും കലാശിച്ചതോടെ മനു വീട്ടിലേക്ക് കയറിപ്പോയി.
കുറച്ച് സമയം കഴിഞ്ഞ് മാതാവിനെയും കൂട്ടി കാറിൽ റോഡിലേക്കിറങ്ങാവെ സുനിൽ സ്വന്തം വാഹനം റോഡിന് കുറുകെയിട്ട് വഴി തടയുകയും മനുവിനെ കാറിൽ നിന്ന് പിടിച്ചിറക്കി മർദ്ദിക്കുകയുമായിരുന്നു. തടസം പിടിക്കാൻ ചെന്ന ഓമനയെയും മർദ്ദിച്ചു. ഇവരുടെ കൈക്ക് ഒടിവുണ്ട്. കാറിന്റെ ചില്ലുകളും അടിച്ച് തകർത്തിട്ടുണ്ട്. പാലാ ജനറൽ ആശുപത്രിയിലും തുടർന്ന് ചേർപ്പുങ്കലിലെ സ്വകാര്യാശുപത്രിയിലും ചികിത്സ തേടിയിരുന്നു.
.