മണ്ണാർക്കാട്:കഴിഞ്ഞ രണ്ടുമൂന്നു ആഴ്ചകളായി ദേശീയ പാതയിൽ വാഹനാപകട വാർത്തകൾ സമ്മാനിക്കുന്ന ഞെട്ടൽ ചെറുതല്ല. റോഡ് നന്നായപ്പോൾ അപകടങ്ങൾ പതിവായി. ഏറ്റവുമധികം അപകടങ്ങളും മരണങ്ങളും നടന്നത് തച്ചമ്പാറ കരിമ്പ മേഖലയിലാണ്.
റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണോ അപകടങ്ങൾക്കു കാരണമെന്ന് അന്വേഷിക്കേണ്ടതായുണ്ട്. ദേശീയ നിലവാരത്തിൽ റോഡ് പുതുക്കി പണിതപ്പോൾ ഉന്നത ഉദ്യോഗസ്ഥരെ ഈ അശാസ്ത്രീയത പ്രദേശവാസികൾ ബോധ്യപ്പെടുത്തിയിരുന്നതാണ്.
മഴ പെയ്താല്‍ റോഡ് ഗതാഗതം അപകടത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് എന്നും.ബുധനാഴ്ച കരിമ്പ രണ്ടിടങ്ങളിൽ വാഹനാപകടമുണ്ടായി.പനയമ്പാടം സെന്ററിൽ മണ്ണാർക്കാട് നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന ന്യൂസ്‌റ്റാർ ബസ് നിയന്ത്രണം വിട്ടു കടയുടെ മുൻവശത്തേക്ക് താഴ്ന്നിറങ്ങി.
പനയമ്പാടത്ത് വൈകുന്നേരം 4:30ന് നടന്ന അപകടത്തിൽ കാർ ബൈക്കിലിടിച്ച് നിയന്ത്രണംവിട്ട ലോറിയിലിടിച്ചു. ബൈക്കിൽ യാത്രചെയ്തിരുന്ന ആലത്തൂർ മേലാർകോട് സ്വദേശി രതീഷ്,(36), ഭാര്യ, രണ്ടു മക്കൾ എന്നിവർക്ക് പരിക്കേറ്റു.പിന്നീട് രതീഷ് മരണത്തിനു കീഴടങ്ങി.പരുക്കേറ്റവരെ ഇഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.