മലമ്പുഴ: പാലക്കാട് - മലമ്പുഴ റോഡിനു കുറുകെയുള്ള ചാൽ വാഹന യാത്രിക്കാര്‍ക്ക് അപകടം വരുത്തുന്നതായി പരാതി. ജല അതോറട്ടി ഓഫീസിനു മുമ്പിലാണ് പൈപ്പിടാനായി ചാല് കീറിയത്.ചാല് മൂടി ടാർ ചെയ്തെങ്കിലും മഴ പെയ്ത വെള്ളം നിറഞ്ഞതോടെ വീണ്ടും ചാൽ രൂപപ്പെടുകയാണ് ഉണ്ടായതെന്നും അപകടസൂചനക്കായി ടാർവീപ്പ വെക്കുകയാണ് താൻ ചെയ്തതെന്ന് പരിസരത്തെ ചായക്കടക്കാരനായ ഷെമീർ പറഞ്ഞു.
ഇന്നലെ രാത്രിയിലെ മഴയിൽ തോടംകൾ നിറഞ്ഞൊഴുകി വീടുകളിലേക്കും കടകളിലേക്കും വെള്ളം കയറിയിരുന്നു. കവിത ഓഡിറ്റോറിയത്തിനു സമീപം സെന്തിലിൻ്റെ പല ചരക്ക് കടയിൽ നാശനഷ്ടം ഉണ്ടായി.
ചെറാട് വനദുർഗ്ഗ ക്ഷേത്രം റോഡിൽ വെള്ളം നിറഞ്ഞ് മണിക്കൂറുകളോളം ഗതാഗത തടസ്സം ഉണ്ടായി.മലപ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഭീക്ഷണിയുള്ള സ്ഥലങ്ങളിൽ നിന്ന് വീട്ടുകാരെ മാറ്റി പാർപ്പിച്ചീട്ടുണ്ട്.