Advertisment

2018 ജൂണില്‍ സിപിഎം ചെര്‍പ്പുളശേരി ഏരിയാ കമ്മിറ്റി ഓഫിസില്‍വച്ചു പീഡനത്തിനിരയായെന്ന മൊഴി ആവര്‍ത്തിച്ച് യുവതി...ഏരിയാ കമ്മിറ്റി ഓഫിസിലെ ഡിവൈഎഫ്‌ഐയുടെ മുറിയില്‍ വച്ചു കുടിക്കാന്‍ പാനീയം നല്‍കി.... മയക്കിയശേഷം പീഡിപ്പിച്ചു....പീഢന വിവരം പുറത്തായത് ഗര്‍ഭിണിയായ യുവതി പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ മങ്കര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോള്‍

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്: ചെര്‍പ്പുളശേരിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫിസില്‍ യുവതി പീഡനത്തിനിരയായെന്ന പരാതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തി.

Advertisment

2018 ജൂണില്‍ സിപിഎം ചെര്‍പ്പുളശേരി ഏരിയാ കമ്മിറ്റി ഓഫിസില്‍വച്ചു പീഡനത്തിനിരയായെന്ന മൊഴി യുവതി ആവര്‍ത്തിച്ചു. ആരോപണ വിധേയനായ ചെര്‍പ്പുളശേരി സ്വദേശിയായ പുത്താനാലയ്ക്കല്‍ തട്ടാരുതൊടിയില്‍ പി.പ്രകാശനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ടു മൊഴികളും തമ്മില്‍ മാറ്റമില്ലെങ്കില്‍ പ്രകാശന്റെ അറസ്റ്റ് ഉടനുണ്ടാകും.

publive-image

ചെര്‍പ്പുളശേരി ഏരിയാ കമ്മിറ്റി ഓഫിസിലെ ഡിവൈഎഫ്‌ഐയുടെ മുറിയില്‍ വച്ചു കുടിക്കാന്‍ പാനീയം നല്‍കി മയക്കിയശേഷം പീഡിപ്പിച്ചെന്നാണു യുവതി പൊലീസിനു നല്‍കിയ ആദ്യ മൊഴി.

പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റാണു മൊഴിയെടുത്തത്. നേരത്തേ പൊലീസിനു നല്‍കിയ മൊഴി യുവതി ആവര്‍ത്തിച്ചതായാണു സൂചന. യുവതി ചികിത്സയിലുള്ള ആശുപത്രിയിലെത്തി പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റാണ് മൊഴിയെടുത്തത്.

പരാതിക്കാരിയും ആരോപണ വിധേയനും പാര്‍ട്ടിക്കാരല്ലെന്നാണ് സിപിഎം വിശദീകരണം. യുവതിയുടെ മൊഴി പ്രകാരം വസ്തുതാ പരിശോധന നടത്തി തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു കടക്കാനാണ് പൊലീസ് തീരുമാനം.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രകാശനെതിരെ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.

ചെര്‍പ്പുളശേരി ടൗണില്‍ ടൂവീലര്‍ വര്‍ക്ഷോപ്പ് നടത്തുകയാണു യുവാവ്. കോയമ്പത്തൂരിലെ സ്വാശ്രയ കോളജില്‍ ഫാഷന്‍ ഡിസൈനിങ് പഠിക്കുന്ന യുവതിയും കുടുംബവും ചെര്‍പ്പുളശേരിയില്‍ നിന്ന് ഒന്നരമാസം മുന്‍പാണ് മണ്ണൂരിലെത്തിയത്. ഗര്‍ഭിണിയായ യുവതി പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ മങ്കര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണു പീഡനവിവരം പുറത്തായത്.

Advertisment