Advertisment

പാലാരിവട്ടം അഴിമതിക്കേസ്: തെറ്റ് ചെയ്തില്ലെന്ന് ബോധ്യമുണ്ടെന്നും മനസാക്ഷി ശുദ്ധമാണെന്നും വി.കെ. ഇബ്രാഹിംകുഞ്ഞ്; നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് താനല്ല തീരുമാനിക്കേണ്ടതെന്നും അതെല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്നും മുന്‍മന്ത്രി

New Update

publive-image

Advertisment

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് താനല്ല തീരുമാനിക്കേണ്ടതെന്നും അതെല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്നും പാലാരിവട്ടം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്. തെറ്റ് ചെയ്തില്ലെന്ന് ബോധ്യമുണ്ടെന്നും മനഃസാക്ഷി ശുദ്ധമാണെന്നും തെറ്റ് ചെയ്തുവെന്ന ബോധം തന്റെ ഉപബോധ മനസിലെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഒരു മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ കൊടുക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മത്സരിക്കുന്ന കാര്യം പാര്‍ട്ടിയും നേതാക്കളും മുന്നണിയുമാണ് തീരുമാനിക്കേണ്ടതെന്നും പാര്‍ട്ടി എന്ത് പറഞ്ഞാലും അത് അനുസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ഗവണ്‍മെന്റും കഴിഞ്ഞ ഗവണ്‍മെന്റും അതിന് മുമ്പുള്ള ഗവണ്‍മെന്റുമെല്ലാം ചെയ്യുന്ന ജോലിയാണ് മൊബിലൈസേഷന്‍ അഡ്വാന്‍സെന്നും അതാണ് തന്റെ പേരിലുള്ള കുറ്റമെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. അല്ലാതെ സിമിന്റ് ഇല്ലാത്തതും കമ്പിയില്ലാത്തതുമല്ലെന്നും അതെല്ലാം കരാറുകാരും ഉദ്യോഗസ്ഥരും ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment