Advertisment

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലേലം ചെയ്ത് വില്‍ക്കാന്‍ ശ്രമം ; നീക്കത്തെ ചോദ്യം ചെയ്ത യുവാവ് മര്‍ദ്ദനമേറ്റ് മരിച്ചു

New Update

ചെന്നൈ: പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലേലംചെയ്ത് വില്‍ക്കാന്‍ ശ്രമിച്ചതിനെ എതിര്‍ത്ത യുവാവ് മര്‍ദ്ദനമേറ്റ് മരിച്ചു. പഞ്ചായത്ത് പ്രസിഡന്റിനെ ലേലത്തിലൂടെ തിരഞ്ഞെടുക്കാന്‍ ഏതാനും ഗ്രാമീണരുടെ യോഗം ചേര്‍ന്നിരുന്നു. ഇതറിഞ്ഞെത്തിയ സതീഷ് കുമാര്‍ നീക്കത്തെ ചോദ്യം ചെയ്തു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സതീഷ് കുമാര്‍ മര്‍ദനമേറ്റുവീണു. ബന്ധുക്കള്‍ എത്തി വിരുദനഗര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisment

publive-image

ശിവകാശിക്കു സമീപമുള്ള കോട്ടൈപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലേലംചെയ്ത് വില്‍ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിലാണ് 25കാരനായ യുവാവ് മരിച്ചത്. സ്വകാര്യ ബാങ്ക് ജീവനക്കാരനായ സതീഷ് കുമാര്‍ ആണ് മരിച്ചത്.

സംഭവത്തില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടില്‍ ഒന്‍പത് ജില്ലകളിലൊഴികെ മറ്റിടങ്ങളില്‍ ഡിസംബര്‍ 27, 30 തീയതികളിലാണ് തിരഞ്ഞെടുപ്പ്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലേലം ചെയ്തുവില്‍ക്കുന്ന സംഭവങ്ങളുണ്ടെന്ന ആരോപണം തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷേധിച്ചിട്ടുണ്ട്.

Advertisment