ആലപ്പുഴ: ഒരു മാസം മുമ്പ് പത്തനംതിട്ട സ്വദേശിയെ തട്ടിക്കൊണ്ടുപോയി അർത്തുങ്കലെത്തിച്ച് മർദ്ദിച്ച് പണവും എടിഎം കാർഡും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിലെ പ്രതികൾ പിടിയിൽ. ചേർത്തല തെക്ക് പഞ്ചായത്ത് സ്വദേശികളായ വിഷ്ണു പ്രദീപ്,സുനിൽ,ലോയ്സ്, ആരോമൽ,അതുൽ ,സുമേഷ് എന്നിവരെയാണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജയദേവന്റെ നിർദ്ദേശാനുസരണം അർത്തുങ്കൽ പോലീസ് അറസ്റ്റ് ചെയ്തത്.ഇവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് അർത്തുങ്കൽ സ്റ്റേഷൻ ഓഫീസർ പി ജി മധു പറഞ്ഞു.
കഴിഞ്ഞ ജൂൺ 24നായിരുന്നു സംഭവം. പത്തനംതിട്ട സ്വദേശിയായ അരുൺ കോശിയെ എറണാകുളത്തുനിന്നും തട്ടിക്കൊണ്ടുവന്ന് അർത്തുങ്കൽ ചക്കനാട്ട് ഭാഗത്ത് വച്ച് ക്രൂരമായി മർദ്ദിക്കുകയും തുടർന്ന് മൊബൈൽഫോണും, പണവും,എടിഎം,കാർഡും, മോഷ്ടിക്കുകയുമായിരുന്നു.
ചേർത്തല ഡി.വൈ.എസ്.പി വിനോദ് പിള്ള, അർത്തുങ്കൽ സ്റ്റേഷൻ ഓഫീസർ പി ജി മധു, എസ്ഐമാരായ ശിവപ്രസാദ്, മഹേഷ്, ജൂഡ് ബെനഡിക്ട്, സിപിഓമാരായ ഷാം, സേവ്യർ, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
റിപ്പോർട്ടർ ഉമേഷ് ആലപ്പുഴ