Advertisment

ഓക്സിജന്‍ ശ്വസിച്ചാല്‍ മുഖം തിളങ്ങും; പ്രതിശ്രുത വധുവിനെ ഓക്‌സിജനെന്ന് വിശ്വസിപ്പിച്ച് നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് കൊലപ്പെടുത്തി, മൃതദേഹം കട്ടിലിനടിയില്‍ കുഴിച്ചിട്ടു, പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ തെളിഞ്ഞത് മറ്റൊരു ക്രൂര കൊലപാതകവും, ആഴ്ച്ചകള്‍ക്ക് മുമ്പ് സമാന രീതിയില്‍ കൊലപ്പെടുത്തിയത് ഗര്‍ഭിണിയായ ആദ്യ ഭാര്യയെ

New Update

പട്യാല : ഓക്സിജന്‍ ശ്വസിച്ചാല്‍ മുഖം തിളങ്ങുമെന്ന് വിശ്വസിപ്പിച്ച് പ്രതിശ്രുത വധുവിനെ നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് കൊലപ്പെടുത്തിയ 40കാരന്‍ അറസ്റ്റില്‍. 40 വയസ്സുള്ള ഓൺലൈൻ ഗണിത അധ്യാപകനാണ് അറസ്റ്റിലായത്‌.

Advertisment

publive-image

അറസ്റ്റ് ചെയ്തതോടെ രണ്ട് കൊലപാതകങ്ങളാണ് തെളിഞ്ഞതെന്ന് പട്യാല പോലീസ് അവകാശപ്പെടുന്നു. റിട്ടയേർഡ് ലെഫ്റ്റനന്റ് കേണലിന്റെ മകൻ നവീന്ദർപ്രീത്പാൽ സിംഗ് തന്റെ പ്രതിശ്രുത വധുവിനെയും ആദ്യ ഭാര്യയെയും ഒരു മാസത്തിനുള്ളിൽ കൊലപ്പെടുത്താൻ നൈട്രജൻ വാതകം ഉപയോഗിച്ചുവെന്ന്  മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് എസ്എസ്പി ഹർചരൺ സിംഗ് ഭുള്ളർ പറഞ്ഞു.

മൃതദേഹം കണ്ടെടുത്തതിനു പിന്നാലെ 40 കാരനെ പട്യാല പോലീസ് അറസ്റ്റ് ചെയ്തു.  ബതിന്ദയിലെ ചുപിന്ദർപാൽ കൗർ എന്ന 28-കാരിയുമായി പ്രതിയുടെ വിവാഹനിശ്ചയം നടത്തിയിരുന്നു, രണ്ടാഴ്ചയ്ക്കുള്ളിൽ വിവാഹം കഴിക്കാനിരിക്കുകയായിരുന്നു.

ഒക്‌ടോബർ 11ന് പട്യാലയിൽ വിവാഹ സാധനങ്ങൾ വാങ്ങാനെത്തിയ ചുപീന്ദർപാൽ പ്രതിയുടെ വീട്ടിൽ താമസിക്കുകയായിരുന്നു. ചുപീന്ദർ പ്രതിയോടൊപ്പം താമസിക്കുന്നുവെന്ന് കുടുംബത്തിന് അറിയാമായിരുന്നു, ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

വിവാഹത്തിന് ഒരാഴ്ച മുമ്പ് നവനീന്ദർപ്രീത്പാൽ ചുപിന്ദർപാലിനെ നൈട്രജൻ വാതകം ഉപയോഗിച്ച് കൊലപ്പെടുത്തി. യുവതി ദേഷ്യപ്പെട്ട് വീട്ടില്‍ നിന്നിറങ്ങിപ്പോയെന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വിളിച്ചറിയിച്ചിരുന്നു. മുഖത്തിന് തിളക്കം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പ്രതി യുവതിയെ നൈട്രജന്‍ സിലിണ്ടറില്‍ നിന്ന് വാകതം ശ്വസിപ്പിക്കുകയായിരുന്നു

സിലിണ്ടറിൽ നിന്ന് ഓക്സിജൻ ശ്വസിക്കാൻ പ്രതി ചുപിന്ദർപാലിനോട് പറഞ്ഞു, എന്നാല്‍ അയാൾ നൈട്രജൻ സിലിണ്ടർ ഉപയോഗിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് കട്ടിലിനടിയിൽ ഒരു കുഴി കുഴിച്ച് മൃതദേഹം അടക്കം ചെയ്തു. പ്രതിയെ ചോദ്യം ചെയ്യുന്നതിനിടെ, കഴിഞ്ഞ മാസം ഗർഭിണിയായ ആദ്യ ഭാര്യയെ സമാനമായ രീതിയിൽ കൊലപ്പെടുത്തിയതായും പോലീസ് കണ്ടെത്തി.

murder case
Advertisment