എടത്വ: വിളവെടുപ്പ് സമയത്തെ വേനൽമഴ മൂലം കർഷകർക്ക് ഉണ്ടായ കനത്ത നഷ്ടം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൃഷിമന്ത്രി അഡ്വ.വി.എസ് സുനിൽകുമാറിന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള നിവേദനം നല്കി.
കുട്ടനാട്ടിലും സമീപ പ്രദേശങ്ങളിലും ഉണ്ടാകുന്ന വേനൽമഴ മൂലം കർഷകർക്ക് കനത്ത നഷ്ടമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.കർഷകർ അനുഭവിക്കുന്ന ദുരിതം അടിയന്തിരമായി പരിഹരിക്കണമെന്നും നെല്ല് സംഭരണം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് വിവിധ പാoശേഖരങ്ങളിലെ ചിത്രങ്ങളും , പത്ര റിപ്പോർട്ടുകളും അടങ്ങിയ ഫയൽ ആണ് സമർപ്പിച്ചത്.
ഈര്‍പ്പത്തിന്റെ പേരില്‍ 12 കിലോ വരെ കിൻറ്റലിന് മില്ലുടമകൾ കുറയ്ക്കുമ്പോഴാണ് നിനച്ചിരിക്കാതെ നെല്ല് വെള്ളത്തിലായത്. ഈർപ്പത്തിൻ്റെ പേരിൽ മില്ലുടമകൾ നടത്തുന്ന ചൂഷണം അവസാനിപ്പിക്കുവാൻ നടപടി സ്വീകരിക്കണമെന്നും ഡോ.ജോൺസൺ വി. ഇടിക്കുള ആവശ്യപ്പെട്ടു.