കണ്ണൂര്‍ : പിണറായിയിൽ സ്വന്തം മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സൗമ്യയെ പോലീസ് തെളിവെടുപ്പിന് പടന്നക്കരയിലെ വീട്ടിലെത്തിച്ചപ്പോള്‍ ജനരോഷം ഇരമ്പി.
പ്രതിയെ വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ പ്രദേശത്ത് വൻതോതിൽ നാട്ടുകാർ തടിച്ചുകൂടിയിരുന്നു. നാട്ടുകാർ കൂക്കിവിളികളോടെയാണ് സൗമ്യയെ എതിരേറ്റത്. ആളുകൾ സൗമ്യക്കു നേരെ അസഭ്യവർഷം ചൊരിയുകയും ചെയ്തു.
പോലീസ് വാഹനത്തിൽനിന്നും പ്രതിയെ പുറത്തിറക്കിയതുമുതൽ തിരിച്ചുകയറ്റുന്നതു വരെ ജനക്കൂട്ടം കൂവി വിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നുണ്ടായിരുന്നു.
നീ അമ്മയാണോടി, തേവിടിശീ.., എന്ന് തുടങ്ങി അസഭ്യവര്‍ഷമായിരുന്നു അരങ്ങേറിയത്. പോലീസുകാരോട് ഇനി ഒരു മനുഷ്യനോടും ഇവളിത് ചെയ്യാത്ത പരുവത്തില്‍ ഇവളെ നന്നായി കൈകാര്യം ചെയ്തോണം എന്നും ആളുകള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു . കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ് നടത്തിയത്.
കൊലപ്പെടുത്താൻ ഉപയോഗിച്ച എലിവിഷത്തിന്റെ പായ്ക്കറ്റ് കത്തിച്ച ചാരം, വി വിധ സമയങ്ങളിൽ ഭക്ഷണത്തിൽ എലിവിഷം ചേർത്തു നൽകിയ പാത്രങ്ങൾ എന്നിവ കസ്റ്റഡിയിലെത്തു.
തെളിവെടുപ്പിനും വൈദ്യപരിശോധനയ്ക്കും ശേഷം വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ഡൊണാൾഡ് സെക്വയർ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഇതിനുപിന്നാലെ പ്രതിയെ കൂടുതൽ തെളിവെടുപ്പിന് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നു കാണിച്ച് അന്വേഷ ണസംഘം നൽകിയ ഹർജി പരിഗണിച്ച് പ്രതിയെ 28 വരെ പോലീസ് കസ്റ്റഡിയിൽവിട്ടു.
ഇതിനിടെ യുവതിയുമായി ബന്ധമുണ്ടെന്ന് പറയുന്ന ചിലരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. യുവതിയുടെ സാന്നിധ്യത്തിലായിരുന്നു ഇവരെ ചോദ്യംചെയ്തത്. ഇതിൽ യുവതിയുടെ കാമുകൻ എന്നു കരുതുന്നയാൾ പോലീസ് കസ്റ്റഡിയിലാണ്. കൊലയ്ക്കു പിന്നിൽ ഇയാളുടെ പ്രേരണയുണ്ടെന്നാണ് പോലീസ് കരുതുന്നത്.
പതിനൊന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലുകൾക്ക് ഒടുവിലാണ് പ്രതി സൗമ്യ മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയത് താൻ തന്നെയാണെന്ന് പോലീസിനോട് സമ്മതിച്ചത്. തന്റെ വഴിവിട്ട ജീവിതം തുടരുന്നതിന് വേണ്ടിയാണ് പ്രതി ഈ ക്രൂരകൃത്യം ആസുത്രണം ചെയ്ത് നടപ്പാക്കിയത്.
തുടര്‍ച്ചയായ മരണങ്ങള് നടന്ന കുടുംബം സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിനും മനസ്സില്‍ ഉദിച്ച സംശയമാണ് കൊടും ക്രൂരമായ കൊലപാതകങ്ങളുടെ ചുരുളഴിച്ചത് .