തിരുവനന്തപുരം: സംസ്ഥാനത്തെ ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉരുൾപൊട്ടലിന് സാധ്യതയുള്ള പ്രദേശങ്ങൾ ശാസ്ത്രീയ പഠനം നടത്തി കണ്ടെത്തുമെന്നും ഇതിനായുള്ള നടപടികൾ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉരുൾപൊട്ടൽ മേഖലയിൽ ശാസ്ത്രീയ പരിശോധന നടത്താൻ വിദഗ്ധസംഘത്തെ നിയോഗിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കവളപ്പാറ ദുരന്തഭൂമി സന്ദർശിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.