കോട്ടയം : പിജെ ജോസഫിനെ മാറ്റാൻ ആവശ്യപ്പെടില്ലെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ. പാർലമെന്ററി പാർട്ടി നേതാവായി പിജെ ജോസഫ് തുടരുമെന്നും. കേരളാ കോൺഗ്രസിൽ ചെയർമാൻ സ്ഥാനത്തിൽ മാത്രമാണ് തർക്കമുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ലീഡർ ജോസഫും ചെയർമാൻ ജോസ് കെ മാണിയും എന്നതാണ് നിലപാട്. സിഎഫ് തോമസിന്റേത് വിട്ടുനിൽക്കലല്ലെന്ന് റോഷി വ്യക്തമാക്കി.
കേരള കോൺഗ്രസ് പിളർന്നെങ്കിലും നിയമസഭയിൽ പി ജെ ജോസഫിനെ നേതാവായി അംഗീകരിക്കാൻ ജോസ് കെ മാണി വിഭാഗം തയ്യാറാണ്. നിയമസഭയിൽ പി ജെ ജോസഫിന് മുൻനിരയിൽതന്നെയാണ് സീറ്റ്.
ജോസഫിന്‍റെ സ്ഥാനം സംബന്ധിച്ച് സ്പീക്കർക്ക് കത്തു നൽകിയ മോൻസ് ജോസഫിന്‍റെ നടപടിയാണ് പാർട്ടിയിൽ വിയോജിപ്പിന്റ അന്തരീക്ഷം സൃഷ്ട്ടിച്ചതെന്നാണ് ജോസ് കെ മാണി പക്ഷത്തിന്റ ആക്ഷേപം.