Advertisment

കോണ്‍ഗ്രസിന്‍റെ ചിലവില്‍ ഇനി ജോസഫിനെ വളര്‍ത്തേണ്ട. യുഡിഎഫിന് ഭൂരിപക്ഷം കുറഞ്ഞാല്‍ ജോസഫ് സമ്മര്‍ദ്ദ ശക്തിയാകുമെന്നും വിലയിരുത്തല്‍. ജോസഫിന് 7 സീറ്റുകള്‍. ചങ്ങനാശ്ശേരി, കുട്ടനാട്, കോതമംഗലം എന്നിവയില്‍ രണ്ടെണ്ണത്തില്‍ വച്ചുമാറ്റത്തിനും ആലോചന ! കേരള കോണ്‍ഗ്രസിനോട് നിലപാട് കടുപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ !

New Update

publive-image

Advertisment

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് - ജോസഫ് വിഭാഗത്തിനെതിരെ നിലപാട് കടുപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസിനെ വിരട്ടി കാര്യം കാണുന്ന പിജെ ജോസഫിന്‍റെ തന്ത്രത്തിന് ഇനി നിന്നുകൊടുക്കേണ്ടതില്ലെന്നാണ് നേതാക്കള്‍ക്കിടയിലെ ധാരണ.

ഇതോടെ ചര്‍ച്ചകള്‍ക്കിടെ അസ്വസ്ഥത പ്രകടിപ്പിച്ച് അക്ഷോഭ്യനായി എഴുന്നേറ്റ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കൈ ചൂണ്ടി സംസാരിച്ച് ആവശ്യങ്ങള്‍ നേടിയെടുക്കുന്ന പിജെ ജോസഫിന്‍റെ രീതി കോണ്‍ഗ്രസ് നേതൃത്വം ഇനി വകവച്ചുകൊടുക്കാനിടയില്ല.

കഴിഞ്ഞ തവണ മത്സരിച്ച നാലിനു പകരം 12 സീറ്റുകള്‍ ഇത്തവണ വേണമെന്ന ജോസഫിന്‍റെ ആവശ്യം നിരാകരിക്കാനും ധാരണയായി. കഴിഞ്ഞ തവണത്തെ നാലിനു പകരം ഇത്തവണ 3 അധിക സീറ്റുകള്‍ കൂടി ജോസഫ് വിഭാഗത്തിന് അനുവദിക്കാനാണ് തീരുമാനം. ഇതുപ്രകാരം ജോസഫിന് അനുവദിക്കുന്ന 7 സീറ്റുകളില്‍ നിന്നും ചങ്ങനാശ്ശേരി, കുട്ടനാട്, കോതമംഗലം സീറ്റുകളില്‍ ഏതെങ്കിലും രണ്ടെണ്ണത്തില്‍ വച്ചുമാറ്റത്തിനും ആലോചനയുണ്ട്.

കുട്ടനാടോ ചങ്ങനാശ്ശേരിയോ ഏറ്റെടുത്ത് ഇതിലൊന്നില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കും. അതില്‍ ഒരു സീറ്റ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥി തന്നെ മത്സരിക്കും. കോണ്‍ഗ്രസ് ഏറ്റെടുക്കുന്ന സീറ്റിനു പകരമായി ജോസഫിന് മലബാറില്‍ സീറ്റ് നല്‍കും. ഇതുപോലെ കോതമംഗലം സീറ്റും മറ്റൊരു മലബാര്‍ മണ്ഡലവുമായി വച്ചുമാറാന്‍ ആലോചിക്കുന്നുണ്ട്. കോതമംഗലത്ത് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. മാത്യു കുഴല്‍നാടനെ ഇത്തവണ പരിഗണിക്കണമെന്ന് കോണ്‍ഗ്രസിന് താല്‍പര്യവുമുണ്ട്. കുഴല്‍നാടന് ഇത്തവണ സീറ്റ് നല്‍കാതിരിക്കാന്‍ കഴിയില്ല. അതിനാല്‍ തന്നെ കോതമംഗലത്തിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ല.

ചങ്ങനാശ്ശേരി, കോതമംഗലം, കുട്ടനാട് മണ്ഡലങ്ങളിലൊന്നും ജോസഫ് വിഭാഗത്തിന് പേരിനുപോലും പ്രവര്‍ത്തകരില്ലെന്നതാണ് എഐസിസിക്ക് ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്‍റെ ചിലവില്‍ പാര്‍ട്ടി വളര്‍ത്തി ഘടകകക്ഷികളെ മുന്നണിക്ക് ബാധ്യതകളാക്കി മാറ്റേണ്ടെന്നതാണ് എഐസിസിയുടെ നിര്‍ദ്ദേശം.

ജോസഫിന്‍റെ ആവശ്യപ്രകാരമായിരുന്നു ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍നിന്നും പുറത്താക്കിയത്. അത് ജോസഫ് വിഭാഗത്തിന് നേട്ടമായി. പക്ഷേ കോണ്‍ഗ്രസും യുഡിഎഫും തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ അതിനു കൊടുക്കേണ്ടിവന്ന വില വലുതാണ്. നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന്‍റെ സാധ്യതകള്‍ ഒപ്പത്തിനൊപ്പമെന്ന സ്ഥിതിയിലെത്തിച്ചത് ജോസ് കെ മാണി വിഭാഗം പുറത്തായതോടെയാണെന്നാണ് വിലയിരുത്തല്‍.

അതിനുശേഷവും വീണ്ടും ജോസഫ് കോണ്‍ഗ്രസിനെ ഉപയോഗിച്ച് വളരാന്‍ നോക്കുന്നത് അംഗീകരിച്ചേക്കില്ല. യുഡിഎഫ് നേരിയ ഭൂരിപക്ഷത്തിനാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ ആഭ്യന്തരം, ധനകാര്യം എന്നീ പ്രധാന വകുപ്പുകളിലൊന്നിനുവേണ്ടി വില പേശാനാണ് ജോസഫിന്‍റെ നീക്കം. അത് കോണ്‍ഗ്രസിനറിയാം. മാത്രമല്ല, ജോസഫിന് ഇനി മറ്റ് ഗത്യന്തരങ്ങളില്ല. ജോസ് പക്ഷം ഇടതിലായതിനാല്‍ ജോസഫിന് അവിടേയ്ക്കും പോകാനൊക്കില്ല.

 

pj joseph congress
Advertisment