Advertisment

മോഡി കൊല്ലപ്പെടും, ഇന്ത്യ ശിഥിലമാകും', ഇന്ത്യയിലും അമേരിക്കയിലും പാകിസ്താന്‍ പതാക ഉയരും: വിവാദ പ്രസ്താവനയുമായി ജമാത്ത് ഉദ്ദവ നേതാവ്

New Update

റാവല്‍കോട്ട്: ഇന്ത്യക്കെതിരെ വിവാദ പരാമര്‍ശവുമായി നിരോധിത ഭീകര സംഘടനയായ ജമാത്ത് ഉദ്ദവ നേതാവ് മൗലാന ബാഷിര്‍ അഹമ്മദ് ഖകി. പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊല്ലപ്പെടും, ഇന്ത്യ ശിഥിലമാകും തുടങ്ങിയ പരാമര്‍ശങ്ങളാണ് സംഘടനയുടെ യോഗത്തില്‍ അണികളെ പ്രചോദിപ്പിക്കാന്‍ അഹമ്മദ് ഖകി പരസ്യമായി പറഞ്ഞത്. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഹാഫീസ് സെയ്ദിന്റെ ഏറ്റവും അടുത്തയാളാണ് മൗലാന ബാഷിര്‍.

Advertisment

publive-image

''ഇന്ത്യയിലും അമേരിക്കയിലും പാകിസ്താന്‍ പതാക ഉയരും. മോഡി വധിക്കപ്പെടും. ഇന്ത്യയും ഇസ്രയേലും ഛിന്നഭിന്നമാകും. കൂടുതല്‍ രക്തസാക്ഷികള്‍ സൃഷ്ടിക്കപ്പെടും. ജിഹാദിനായി ഉദാരമായി സംഭാവന നല്‍കണം'' എന്നായിരുന്നു മൗലാനയുടെ പ്രസംഗമെന്ന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

റംസാന്‍ മാസത്തിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ നടത്തിയ പ്രഭാഷണത്തിലാണ് മൗലാന ബാഷിറിന്റെ പരാമര്‍ശം. റമദാന്‍ വിശുദ്ധ യുദ്ധത്തിനും (ജിഹാദ്)കൊലയ്ക്കുമുള്ള പവിത്രമായ മാസമാണ്. ജിഹാദില്‍ രക്തസാക്ഷിയാകുന്നവര്‍ക്കായി സ്വര്‍ഗീയ വാതിലുകള്‍ തുറന്നുകിടക്കുകയാണെന്നും മൗലാന ബാഷിര്‍ പറയുന്നു.

ജമാത്ത് ഉദ്ദവ പ്രവര്‍ത്തകര്‍ ജിഹാദിനായി കശ്മീരില്‍ പോരാടുകയാണ്. കശ്മീരില്‍ ഇന്ത്യന്‍ സേനയുമായി അവര്‍ ഏറ്റുമുട്ടുന്നു. ഇന്ത്യയുടെ നാശത്തിനും കശ്മീരിന്റെ സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് അവരുടെ ജിഹാദ്. ജിഹാദില്‍ പങ്കെടുക്കാന്‍ നിങ്ങളുടെ മക്കളെ വിട്ടുനല്‍കണമെന്നും മൗലാന ബാഷിര്‍ ആവശ്യപ്പെട്ടു.

ഈ റംസാന്‍ മാസത്തില്‍ ആളുകള്‍ ഗോതമ്പ്, റേഷന്‍, പണം അടക്കമുള്ളവ ജമാത്ത് ഉദ്ദവയ്ക്കൂം മുജാഹിദ്ദീനും സംഭാവന ചെയ്യണം. ജിഹാദില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കാനാണിത്. കശ്മീരില്‍ ജിഹാദിനായി പോരാടുന്നതിന് ആണ്‍മക്കളെയും പണവും മുജാഹിദ്ദീന് നല്‍കണമെന്നാണ് സ്ത്രീകളോട് ആവശ്യപ്പെടുന്നതെന്നും മൗലാന പറയുന്നു.

Advertisment