Advertisment

16കാരിയെ ഗര്‍ഭിണിയാക്കിയ യുവാവ് വിവാഹ വാഗ്ദാനം നല്‍കി; വിവാഹിതനായ യുവാവിന് പോക്‌സോ കോടതി ജാമ്യം നല്‍കി

New Update

മുംബൈ: പതിനാറുകാരിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ വിവാഹിതനായ യുവാവിന് ജാമ്യം. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായ ശേഷം കല്യാണം കഴിക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് മുംബൈയിലെ പ്രത്യേക പോക്‌സോ കോടതി ജാമ്യം അനുവദിച്ചത്.

Advertisment

publive-image

പെണ്‍കുട്ടിയും യുവാവും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ജാമ്യം നല്‍കിയത്.

യുവാവിനെതിരെ പെണ്‍കുട്ടിയുടെ അമ്മ മുമ്പ് പരാതി നല്‍കിയിരുന്നു. പിന്നീട് ഇയാളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. യുവാവിന്റെയും മകളുടെയും വിവാഹം നടത്താന്‍ താല്‍പര്യമുണ്ടെന്നും അമ്മ കോടതിയെ അറിയിച്ചിരുന്നു. രണ്ടാം വിവാഹത്തിന് ആദ്യ ഭാര്യയുടെ സമ്മതം ഉണ്ടെന്നതിന് തെളിവുകള്‍ ഹാജരാക്കാത്തതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാവ് വലയിലാക്കിയതാണെന്നും അവള്‍ക്ക് കാര്യങ്ങളുടെ ഗൗരവം മനസ്സിലായിട്ടില്ലെന്നും പൊലീസ് ചൂണ്ടിക്കാണിച്ചു. വിവാഹ വാഗ്ദാനം നല്‍കി സാഹചര്യങ്ങള്‍ അനുകൂലമാക്കാനാണ് പ്രതി ശ്രമിക്കുന്നതെന്നും പൊലീസ് ആരോപിച്ചു.

ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാന്‍ യുവാവിന്റെ സമുദായം അനുവദിക്കുന്നുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരിചയക്കാരനാണ് യുവാവ്. ഗര്‍ഭിണിയായ വിവരം പെണ്‍കുട്ടി മറച്ചുവയ്ക്കുകയും ചെയ്തിരുന്നു. ഇക്കാര്യം പ്രതിയോട് പറഞ്ഞപ്പോള്‍ മറ്റാരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

യുവാവിന്റെ ആദ്യ വിവാഹത്തെ കുറിച്ച് പെണ്‍കുട്ടിക്ക് അറിവില്ലായിരുന്നെന്ന് പറയാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇരുവരും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. വിവാഹം കഴിക്കാനും തീരുമാനിച്ചിട്ടുണ്ട്.

പെണ്‍കുട്ടിക്ക് 18 വയസ് ആകുമ്പോള്‍ വിവാഹം നടത്തുമെന്ന് രണ്ട് കൂട്ടരും കോടതിയെ അറിയിച്ചിട്ടുണ്ട്. അതിനാല്‍ പ്രതിയെ റിമാന്‍ഡില്‍ ഇടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

pocso case pocso case bail
Advertisment