Advertisment

വാഹന പരിശോധനയുടെ പേരിൽ വീട്ടിൽ കയറി പോലീസിന്‍റെ അതിക്രമം; വാഹനത്തിന്‍റെയും വീടിന്‍റേയും താക്കോൽ കൈക്കലാക്കി പോലീസ്; മങ്കൊമ്പിലെ അതിക്രമം ഇങ്ങനെ

New Update

മങ്കൊമ്പ് : വാഹന പരിശോധനയുടെ പേരിൽ പോലീസ് വീട്ടിൽ കയറി അതിക്രമം കാട്ടിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ചമ്പക്കുളം പുല്ലങ്ങടി ഇരുപതിൽചിറയിൽ മുരളീധരൻ കൊഞ്ചേരി, നെടുമുടി എ.എസ്.ഐക്കെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി്.

Advertisment

publive-image

റപ്പബ്ലിക് ദിനത്തിൽ ബി.ടെക്ക് വിദ്യാർഥിയായ സഹോദരിയുടെ മകനും, പ്ലസ്ടു വിദ്യാർഥിനിയായ മുരളീധരന്‍റെ മകളും ഹൈൽമറ്റില്ലാതെ സ്‌കൂട്ടറിൽ സമീപത്തെ കടയിലേക്ക് പോയിരുന്നു. ചമ്പക്കുളം ബി.എസ്.എൻ.എൽ. ജഗ്ഷന് സമീപം പോലീസ് പരിശോധന കണ്ട് വീട്ടിലേക്ക് തിരികെ വന്നു.

ഇവരെ പിന്തുടർന്നെത്തിയ പോലീസ് വീട്ടിൽ അതിക്രമിച്ച് കയറുകയും സ്ത്രീകളടക്കമുള്ളവരോട് അപമര്യാദയായി പെരുമാറിയ ശേഷം സ്‌കൂട്ടറിന്റെ താക്കോലെടുത്തു സ്റ്റേഷനിലേക്ക് കൊണ്ടു പോകാൻ ശ്രമിച്ചു. ഇതിന് തടസ്സം നിന്ന മുരളീധരനെ കയ്യേറ്റം ചെയ്തതായും പരാതിയിൽ പറയുന്നു.

സ്‌കൂട്ടറിന്‍റെ താക്കോലിനൊപ്പം വീടിന്‍റെയും, മുരളീധരന്‍റെ ഭാര്യ ജോലി ചെയ്യുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും താക്കോലുകളും എടുത്തു. ആശുപത്രിയിൽ ചികിത്സ തേടിയ പ്രമേഹ രോഗിയായ തന്‍റെ രണ്ട് വിരലുകൾക്ക് പൊട്ടലുണ്ടെന്നും പരാതിയിൽ പറയുന്നു.

Advertisment