Advertisment

എല്ലാം ചെയ്തത് കാമുകനു വേണ്ടി ; കാമുകന്റെ ഇഷ്ടങ്ങളെ തൃപ്തിപ്പെടുത്താന്‍ നൊന്തുപെറ്റ കുഞ്ഞ് പെറ്റമ്മയ്ക്ക് തടസ്സമായി ; കടല്‍ഭിത്തിയിലേക്ക് പിഞ്ചുകുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊന്ന ശേഷം മനസ്സില്‍ തരിമ്പും കുറ്റബോധമില്ലാതെ കാമുകനെ ഓര്‍ത്തുകൊണ്ട് ശരണ്യ വീട്ടിലേക്ക് തിരികെ നടന്നു ; തയ്യിലില്‍ നാടിനെ നടുക്കിയ അരുംകൊല ഇങ്ങനെ...

New Update

കണ്ണൂർ: നാടിനെ നടുക്കിയ ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ അറസ്റ്റിലായ അമ്മ ശരണ്യയുമായി പോലീസ് ഇന്ന് തെളിവെടുക്കും. ശരണ്യ എല്ലാം ചെയ്‌തത്‌ തന്റെ കാമുകനു വേണ്ടിയാണ്. കാമുകന്റെ ഇഷ്ടങ്ങളെ തൃപ്തിപ്പെടുത്താൻ പിഞ്ചുകുഞ്ഞ് തടസ്സമായി.

Advertisment

publive-image

അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ രാത്രി എടുത്ത് കടപ്പുറത്തേക്ക് പോയ ശരണ്യ കടല്‍ഭിത്തിയിലേക്ക് കുഞ്ഞു തല ഇടിക്കുന്ന രീതിയിൽ വലിച്ചെറിഞ്ഞു. മനസ്സിൽ ഒരു തരി കുറ്റബോധമില്ലാതെ കാമുകനെ ഓർത്തുകൊണ്ട് വീട്ടിലേക്ക് നടന്നു. കണ്ണൂർ തയ്യിലിൽ ആയിരുന്നു നാടിനെ നടുക്കിയ സംഭവം.

നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കർശന സുരക്ഷയിലാകും തെളിവെടുപ്പ്. വൈകിട്ട് ശരണ്യയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചു.ഭർത്താവാണ് കുറ്റക്കാരനെന്നാണ് ശരണ്യ പോലീസിനോട് ആവർത്തിച്ച് പറഞ്ഞിരുന്നത്. എന്നാൽ ശാസ്ത്രീയ തെളിവുകൾ നിരത്തി ഒന്നര ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പൊലീസ് കേസ് തെളിയിച്ചത്. കാമുകനൊപ്പം ജീവിക്കാൻ കുഞ്ഞിനെ കൊന്നുവെന്ന് ശരണ്യ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

ഈ കേസില്‍ ശരണ്യയുടെ വസ്ത്രത്തിലെ ഉപ്പുവെള്ളമാണ് പ്രതിയെ കുടുക്കിയത്. ഫോറന്‍സിക് പരിശോധനയില്‍ ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍വെള്ളത്തിന്‍റേയും മണലിന്‍റെയും സാന്നിധ്യം കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതില്‍ നിര്‍ണായകമായത്.

Advertisment