Advertisment

പോളിയോ തുള്ളിമരുന്നിൽ നിര്‍മാര്‍ജനം ചെയ്ത വൈറസ്: വാക്സിന്‍ നല്‍കിയ കുട്ടികളെ കണ്ടെത്താന്‍ നിര്‍ദേശം

author-image
Soumya
New Update

publive-image

Advertisment

ന്യൂഡല്‍ഹി: പോളിയോ തുള്ളിമരുന്നില്‍ (ഒ.പി.വി) ലോകത്ത് നിര്‍മാര്‍ജനം ചെയ്തെന്ന് അവകാശപ്പെട്ട പ്രത്യേക വൈറസ് കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് പ്രസ്തുത വാക്സിന്‍ നല്‍കിയ കുട്ടികളെ കണ്ടെത്താന്‍ ആരോഗ്യ മന്ത്രാലയം ഉത്തര്‍പ്രദേശിലെ പോളിയോ മേല്‍നോട്ട സമിതിക്ക് നിര്‍ദേശം നല്‍കി. വാക്സിന്‍ നല്‍കിയ മുഴുവന്‍ കുട്ടികളെയും കണ്ടെത്തി അവരില്‍ വൈറസ് എങ്ങനെ പെരുമാറുന്നു എന്ന് കണ്ടെത്താനാണ് മന്ത്രാലയം സമിതിക്ക് നിര്‍ദേശം നല്‍കിയത്.

ഗാസിയാബാദ് കാവി നഗറിലെ ബയോമെഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി നിര്‍മിച്ച വാക്സിനിലാണ് ആരോഗ്യത്തിന് ഭീഷണിയായ ടൈപ്-2 വൈറസ് കണ്ടെത്തിയത്. കമ്പനി മാനേജിങ് ഡയറക്ടറെ ശനിയാഴ്ച ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാക്കിയുള്ള നാല് ഡയറക്ടര്‍മാര്‍ക്കായി അന്വേഷണം നടക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ 2016ല്‍ നിര്‍മാര്‍ജനം ചെയ്തെന്ന് അവകാശപ്പെട്ട വൈറസാണിത്.

വാക്സിന്റെ നിര്‍മാണവും വില്‍പനയും വിതരണവും നിര്‍ത്തിവെക്കാന്‍ ഇന്ത്യന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ കമ്പനിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ പോളിയോ വാക്സിന്‍ എടുത്ത ചില കുട്ടികളില്‍ അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ടൈപ്-2 വൈറസ് കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു.

Advertisment