കോയമ്പത്തൂർ : പൊള്ളാച്ചി പീഡനക്കേസില്‍ മുഖ്യപ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്. കഴിഞ്ഞ ദിവസമാണ് പീഡനക്കേസില്‍ നാലംഗ സംഘത്തെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് 200 യുവതികളെയാണ് ഇവര്‍ സ്‌നേഹം നടിച്ച് വലയില്‍ വീഴ്ത്തി പീഡിപ്പിച്ചത്.
“പുറത്തേക്കു വരുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ അവൾ ഞങ്ങളുടെ കൂടെ കാറിൽ കയറി വരികയായിരുന്നു. പിന്നീട് ഞാൻ ചെയ്തതു തെറ്റായിരുന്നു. ചുംബിച്ചപ്പോൾ പക്ഷേ അവൾ എതിർത്തില്ല. വസ്ത്രം ഉരിഞ്ഞെടുക്കുമ്പോൾ ‘നോ’ എന്ന് പറഞ്ഞെങ്കിലും ഞാൻ തുടർന്നു.
ചുംബിക്കുമ്പോൾ ഒന്നും പറയാതിരുന്നിട്ട് ഇപ്പോൾ എതിർക്കുന്നത് എന്തിനാണെന്നു ചോദിച്ചുവെന്നും പ്രതിയിലെ ഒരാൾ വീഡിയോയിൽ പറയുന്നുണ്ട്. 3.25 മിനുറ്റ് ദൈർഘ്യമുള്ള വിഡിയോയുടെ ആധികാരികതയെപ്പറ്റി ഉറപ്പില്ലെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
പ്രതികൾ കുറ്റ സമ്മതം നടത്തുന്നതിന്‍റെ വീഡിയോ ദൃശ്യം ഒരു ദേശീയ മാധ്യമമാണ് പുറത്തു വിട്ടത്. പത്തൊൻപതുകാരിയായ പെൺകുട്ടിയുടെ പരാതിയിലാണ് വൻ സെക്സ് റാക്കറ്റിനെ പൊലീസ് വലയിലാക്കിയത്.
കേസ് സിബിഐയ്ക്ക് കൈമാറി തമിഴ്നാട് സർക്കാർ ഉത്തരവിറക്കിയതിനു പിന്നാലെയാണ് പ്രതികളുടെ വീഡിയോ പുറത്തു വരുന്നത്. വീഡിയോയിൽ പീഡനങ്ങളെ കുറിച്ച് പ്രതികൾ തന്നെ സമ്മതിക്കുന്നുണ്ട്. പരാതിക്കാരിയായ പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് കാറിൽ കയറിയതെന്നും പ്രതികളിൽ ഒരാൾ പറയുന്നു.