Advertisment

റോഡിലെ വലിയ കുഴിയില്‍പ്പെടാതിരിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറി ; വിമുക്ത ഭടന് ദാരുണാന്ത്യം ; സംഭവം തിരുവനന്തപുരത്ത്‌

New Update

പോത്തൻകോട് :  വലിയ കുഴിയിൽപ്പെടാതിരിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി ഓട്ടോ ഡ്രൈവറആയ വിമുക്തഭടൻ പണിമൂല ഗോകുലത്തിൽ എസ്. ഗോപാലകൃഷണൻ ( 58 ) മരിച്ചു.

Advertisment

ബൈക്കിലുണ്ടായിരുന്ന ആറ്റിങ്ങൽ കരിച്ച തോട്ടുംകര വീട്ടിൽ അക്ഷയ് (19), കാട്ടുംപുറത്ത് വിമൽ എസ്. നായർ (20) എന്നിവർക്കു പരുക്കേറ്റു. ഓട്ടോയാത്രക്കാർ പരുക്കില്ലാതെ രക്ഷപ്പെട്ടു. ഞായർ രാത്രി 8 ഓടെ പോത്തൻകോട് - മംഗലപുരം റോഡിൽ വാവറയമ്പലം ജംക്‌ഷനു സമീപത്താണ് അപകടം.

publive-image

റോഡിന്റെ പകുതിയോളം വീതിയുള്ള കുഴിയിൽ വീഴാതിരിക്കാൻ ഓട്ടോറിക്ഷ തിരിക്കുന്നതിനിടെ എതിർദിശയിൽ നിന്നെത്തിയ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന ഒരാൾ ഓട്ടോയുടെ ഗ്ലാസ് തകർത്ത് ഒരു വശത്തേക്കും മറ്റേ ആൾ എതിർവശത്തേക്കും തെറിച്ചു വീണു. തകർന്ന ഗ്ലാസ്സും ഇരുമ്പു കഷ്ണങ്ങളും ഗോപാലകൃഷ്ണന്റെ മുഖത്തും ഒടിഞ്ഞ ഹാൻഡിൽ വയറ്റിലും തുളച്ചു കയറി.

നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഓട്ടോയുടെ മുൻഭാഗം പൊളിച്ച് ഗോപാലകൃഷ്ണനെ പുറത്തെടുക്കാൻ 15 മിനിറ്റിലേറെ വേണ്ടിവന്നു. തലയ്ക്കു ഗുരുതര പരുക്കേറ്റ അക്ഷയും വിമലും ഈ സമയമത്രയും വാഹനം കിട്ടാത്തതിനാൽ റോഡിന്റെ വശത്തു കിടപ്പുണ്ടായിരുന്നു.

തുടർന്നു മൂന്നു പേരെയും മൂന്ന് ആംബുലൻസുകളിൽ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഗോപാലകൃഷ്ണൻ വഴിമധ്യേ മരിച്ചു. സൈന്യത്തിൽ നിന്നു വിരമിച്ച ശേഷം 10 വർഷമായി ഓട്ടോ ഓടിക്കുകയാണ് ൻ. ഭാര്യ എസ്. വസന്തകുമാരി. മക്കൾ ഗോകുൽ, അഖിൽ (വിദേശം ), അതുൽ.

Advertisment