റാന്നി: കുഞ്ഞുണ്ണിമാഷ് പറഞ്ഞതുപോലെ പൊക്കമിലായ്മയാണ് തൻ്റെ പൊക്കം എന്നുറക്കെ പറഞ്ഞു വ്യക്തിഹത്യയെ കാറ്റിൽ പറത്തിയ പ്രമോദ് നാരായൺ വീണ്ടും ജനമനസ്സുകളിൽ ഇടം പിടിച്ചിരിക്കുകയാണ്. റാന്നിയിലെ ജനങ്ങളെ സേവിക്കാനുള്ള ആർജ്ജവത്തെ ഇത്തരം പൊള്ള വാക്കുകൾ കൊണ്ട് തകർക്കാൻ സാധിക്കുകയില്ല എന്ന് അദ്ദേഹം പറഞ്ഞു.
തൻ്റെ നാമനിർദ്ദേശിക പത്രികയുടെ ഭാഗമാണെന്ന് പറഞ്ഞുകൊണ്ട് മറ്റൊരു നാമനിർദേശിക പത്രികയുടെ അഫിഡവിക്ററ് ഭാഗം തെറ്റായ രീതിയിൽ സാങ്കേതിക വിദ്യയുപയോഗിച്ചു മാറ്റി, താൻ ഒരുപാട് നിയമപ്രശ്നങ്ങളിലും അഴിമതിയുടെയും ഭാഗമാണെന്നും വരുത്തിത്തീർക്കാൻ ഉള്ള ശ്രമം വളരെ ഹീനമാണെന്നും അദ്ദേഹം പറഞ്ഞു.
റാണിക്കാരൻ അല്ല എന്നും, പൊക്കം പോരാ എന്നൊക്കെ പറഞ്ഞു കൊണ്ട് തന്നെ വ്യക്തിഹത്യ ചെയ്തു അധിക്ഷേപിക്കാം, എത്ര നീചമായി വേണമെങ്കിലും വേട്ടയാടാം പക്ഷേ ഒരു ഉറുമ്പുകടിക്കുന്ന വേദനയുണ്ടാക്കുന്ന ഒരു പരാമർശം പോലും താൻ തിരിച്ചു പറയുകയില്ല. കാരണം റാന്നിയുടെ സംസ്കാരം അതല്ല, ആ സംസ്കാരത്തിൽ അലിഞ്ഞുചേരുന്ന റാന്നിക്കാരനായതുകൊണ്ട് ഒരു പ്രതികരണവും തൻ്റെ ഭാഗത്തുനിന്ന്കൊണ്ട് ഉണ്ടാവില്ല എന്നദ്ദേഹം പറഞ്ഞു.
പ്രമോദ് നാരായണൻറെ തിരഞ്ഞെടുപ്പ് പ്രചാരണം ഓരോ ദിവസം കഴിയുംതോറും ഏറെ ആവേശത്തോടെ വരവേൽക്കുകയാണ് റാന്നിക്കാർ. റാന്നിയുടെ മനസ്സറിഞ്ഞു, റാന്നിക്കുവേണ്ടി കുടികൊള്ളുന്ന ഒരു നേതാവായി ജനമനസ്സുകളിൽ പ്രമോദ് നാരായണൻ ഇടം നേടി കഴിഞ്ഞു. ഉറപ്പാണ് റാന്നി, ഉറപ്പാണ് എൽഡിഎഫ്.