Advertisment

പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ഇവരോട് മോശമായി സംസാരിക്കുകയും ചെയ്ത് പ്രാങ്ക് വീഡിയോ, ലോക്ക്ഡൗണില്‍ ഉണ്ടാക്കിയത് രണ്ട് കോടി; മൂന്ന് യൂടൂബര്‍മാരെ അറസ്റ്റ് ചെയ്ത്‌ മുംബൈ പൊലീസ്

New Update

മുംബൈ: ലോക്ക്ഡൗണ്‍ സമയത്ത് അശ്ലീല പ്രാങ്ക് വീഡിയോകള്‍ അപ്പ്‌ലോഡ് ചെയ്ത് കോടികള്‍ സമ്പാദിച്ച മൂന്ന് യൂടൂബ് ചാനല്‍ ഉടമകളെ അറസ്റ്റ് ചെയ്തു. മുംബൈ സൈബര്‍ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ പൊതുസ്ഥലങ്ങളില്‍ വെച്ചാണ് പ്രതികള്‍ ഇത്തരം വീഡിയോകള്‍ ചിത്രീകരിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

Advertisment

publive-image

അഞ്ച് യുവതികള്‍ നല്‍കിയ പരാതിയിന്മേലാണ് കുറ്റാരോപിതരായ മൂവര്‍ സംഘത്തിനെതിരെ കേസെടുത്തത്. പരാതിക്കാരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി. താനെ സ്വദേശിയായ മുകേഷ് ഗുപ്ത (29), 25 കാരനായ ജിതേന്ദ്ര ഗുപ്ത, 23കാരനായ പ്രിന്‍സ് കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഏകദേശം 300 വീഡിയോകളാണ് പ്രതികള്‍ 17 യൂടൂബ് ചാനലുകളിലായും ഫേസ്ബുക്ക് പേജുകളിലായും പങ്കുവെച്ചത്. ഇതിലൂടെ ഇവര്‍ രണ്ട് കോടിയോളം രൂപയാണ് ഉണ്ടാക്കിയതെന്നും പൊലീസ് പറഞ്ഞു. ഏകദേശം 20 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് ഇവരുടെ ചാനലുകള്‍ക്കുണ്ടായിരുന്നത്.

ലോക്ക്ഡൗണ്‍ സമയത്താണ് മൂവര്‍ സംഘം അശ്ലീല പ്രാങ്ക് വീഡിയോകള്‍ ചിത്രീകരിച്ച് യൂടുബിലും മറ്റും അപ്പ്‌ലോഡ് ചെയ്യാന്‍ തുടങ്ങിയത്. സിറ്റിയിലെ പലയിടങ്ങളിലായാണ് വീഡിയോ ചിത്രീകരിച്ചത്. പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ഇവരോട് മോശമായി സംസാരിക്കുകയും ചെയ്യുന്ന വീഡിയോകളാണ് ഇവര്‍ ചാനലുകളില്‍ പങ്കുവെയ്ക്കുന്നത്.

അശ്ലീല പ്രാങ്ക് വീഡിയോകള്‍ ചിത്രീകരിക്കുന്നതിന്റെ ഭാഗമായി മൂവര്‍ സംഘം തങ്ങളെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് നാല് യുവതികളും ഒരു പെണ്‍കുട്ടിയും പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് ശേഷം നടത്തിയ അന്വേഷണത്തിലാണ് പൊലീസ് മൂവര്‍ സംഘത്തെ അറസ്റ്റ് ചെയ്തത്. ഇവരുടെ യൂടൂബ് അക്കൗണ്ടുകളും സൈബര്‍ വിഭാഗം മരവിപ്പിച്ചു.

ഇത്തരം അശ്ലീല വീഡിയോകള്‍ പങ്കുവെച്ചാല്‍ അത് കാണുന്നതിനായി സാമൂഹ്യ മാധ്യമങ്ങളില്‍ ഒട്ടേറെ പേര്‍ എത്തും എന്ന കണക്കുകൂട്ടലിലാണ് പ്രതികള്‍ വീഡിയോ ചിത്രീകരിച്ചത്. ഇങ്ങനെ വീഡിയോകള്‍ ചിത്രീകരിച്ച് പണമുണ്ടാക്കുന്നതിനായി ഇവര്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്തുവെന്നും കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

arrest report
Advertisment