കീഴാറ്റൂരിൽ ചുവപ്പു പട കാവൽ നിൽക്കുന്നത് വയൽ നികത്തി വഴി പണിതു നാട് വികസിപ്പിക്കുവാനും,പ്രതിദിനം ചികിത്സ കിട്ടാതെ ഗതാഗത കുരുക്കിൽ പെട്ട് മരിയ്ക്കുന്ന ജീവനുകളെ രക്ഷിക്കാനും,തിരക്കിട്ട റോഡിൽ അപകടത്തിൽ മരിയ്ക്കുന്നവരെ സംരക്ഷിക്കുന്നതിനും വേണ്ടി മാത്രമാണ്.പ്രതി പക്ഷത്തിരിക്കുമ്പോൾ പ്രകൃതി ,പരിതസ്ഥിതി സ്നേഹികളും,ഭരണത്തിൽ എത്തുമ്പോൾ കപട പ്രകൃതി പരിതസ്ഥിതി സ്നേഹികളും ആകുന്ന ഈ കുലം കുത്തികളെ വിളിയ്ക്കേണ്ടുന്നത് വേറെ പേരിലാണ്.
"രണ്ടു........ ന്നവർ എന്ന് ".ഇവർ തന്നെ ആണ് കുറച്ചുകാലം മുൻപ് കേരളത്തിന്റെ സമഗ്ര വികസനത്തിന് ആവശ്യമായി ഉന്നയിക്കപ്പെട്ട (എം കെ മുനീർ) എക്സ്പ്രസ്സ് ഹൈവേ എന്ന പദ്ധതിയെ പുറംകാലു കൊണ്ട് തട്ടി കളഞ്ഞത്.കട്ട് മുടിക്കാൻ,ഭൂ മാഫിയകളെ കൂട്ട് പിടിച്ചു പോക്കറ്റ് വീർപ്പിക്കാൻ കേരളത്തിലെ ഭരണ കക്ഷികൾ കാണിയ്ക്കുന്ന ആണും പെണ്ണും കേട്ട കീഴാറ്റൂരിലെ വയൽകിളികൾ ഉന്നയിക്കുന്ന പാരിസ്ഥിതി പ്രശ്നങ്ങളെ ശാസ്ത്ര സാഹിത്യ പരിഷത്ത് എന്ന പരിസ്ഥിതി കൂട്ടായ്മ സർക്കാരിന്റെ ,നടപടിയെ അനുകൂലിക്കുന്നോ?
ആറന്മുള വിമാന താവളം,മാർത്താണ്ഡം കായൽ,കൊക്കോ കോള കമ്പനി,ഇവയോടെല്ലാം മാർക്സിസ്റ്റു പാർട്ടി കൈക്കൊണ്ട നിലപാടുകളിൽ നിന്നും എന്തുകൊണ്ടാണ് ഭരണത്തിൽ വരുമ്പോൾ ഒരു ഭിന്ന അഭിപ്രായം? 2008 -ൽ ഇതേ ഇടതു സർക്കാർ ഭരിയ്ക്കുമ്പോൾ കൊണ്ടുവന്ന തണ്ണീർ തട നിയമങ്ങൾ 2018 -ൽ അതേ സർക്കാർ വീണ്ടും ഭരിക്കുമ്പോൾ,അധികാരത്തിൽ തിരികെ എത്തിയപ്പോൾ എങ്ങിനെ ആണ് കണ്ടില്ല എന്ന് വക്കാനും,വികസനത്തിന്റെ പേര് പറഞ്ഞു വയലുകൾ നികതുകയും,കുന്നുകൾ ഇടിച്ചു നിരത്തുകയും ചെയ്യുക?.
നിങ്ങൾ മാർക്സിസ്റ്റ് പാർട്ടി നയിക്കുന്ന ഇടതു സർക്കാർ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലൂടെ, കവല പ്രസംഗങ്ങളിലൂടെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കുവാൻശ്രമിക്കുക. തല ചായ്ക്കാൻ കൂര പണിയുവാൻ,നിത്യച്ചെലവിനു പെട്ടിക്കടയും, ചെറിയ വെൽഡിങ് വർക്ക്ഷോപ്പും, തുടങ്ങുവാൻ,10 സെന്ററിൽ താഴെ നിലം നികത്തിയാൽ കോടി കുത്തി, കാലു വെട്ടുന്ന കമ്യൂണിസ്റ്റുകാരന്മാരെ, നിങ്ങളുടെ നേതാക്കൾ വികസനത്തിന്റെ പേരിൽ കടലാസ്സിൽ ഒപ്പിട്ടു തള്ളുന്നത് കേരളത്തിന്റെ കുടി വെള്ള സ്രോതസ്സിന്റെ തീറാധാരം ആണ്.
വിദേശ എ സി കാറിൽ,ബംഗ്ളാവുകളിൽ ജനങ്ങളുടെ ചെലവിൽ ഉണ്ട് ഉറങ്ങുന്ന ഏമാൻ മാരുടെ തണ്ടപ്പേരിൽ പൊതു ജനങ്ങളുടെ അവകാശവും, സ്വാതന്ത്രവും തീറെഴുതുവാൻ ഇത് തകർന്നടിഞ്ഞ വിപ്ലവകാരികളുടെ രാജ്യം അല്ല ജനാധിപത്യ ഇന്ത്യയാണ്..
കൈയ്യിൽ മഷി ഉണക്കി മാറി മാറി നിങ്ങളെ അധികാരത്തിൽ ഏറ്റുന്ന പൊതു ജനം മണ്ടന്മാർ ആണെന്ന് വിചാരിയ്ക്കുന്ന കൂപമണ്ഡൂകങ്ങൾ ആയി സ്വയം മാറുന്ന ഇടതു സർക്കാരിനെ പൊതു ജനം വേലിക്കു വെളിയിലേക്കു എടുത്തെറിയുന്ന കാലം അതി വിദൂരമല്ല.
ബത്തക്കക്കും,ഗൃഹാലക്ഷ്മിയുടെ പുറംചട്ടയും,ചുംബനവും,ലഗ്ഗിൻസീനും,മതംമാറിയവർക്കും വേണ്ടി വാദിയ്ക്കുന്നവർ,യുവ ജനത ജീവന്റെയും പ്രകൃതിയുടെ നിലനിൽപ്പിനും വേണ്ടി എന്ത് കൊണ്ട് ശബ്ദം ഉയർത്തുന്നില്ല.നിങ്ങൾ ഉയർത്തുന്ന വ്യക്തി സ്വാതന്ത്രത്തിനും അപ്പുറമാണ് ഭാവിയിൽ വരാനിരിക്കുന്ന പരിസ്ഥിതി,തൊഴിൽ,കിടപ്പാട പ്രശ്നങ്ങൾ എന്ന് നമ്മുടെ കൊച്ചു കേരളത്തിലെ യുവ തലമുറ തിരിച്ചറിയേണ്ടിയിരിക്കുന്നു.
സാഹിത്യ പരിഷത്ത്,അക്ഷരക്കൂട്ടം,സാക്ഷരതാ മിഷൻ,ഇപ്പോഴിതാ യുവജന കമ്മീഷനും എന്നിങ്ങനെ പ്രകൃതിയോടും,മനുഷ്യരോടും,മാറ്റി ജീവജാലങ്ങളോടും സമാന ചിന്താഗതികൾ ഉള്ള കൂട്ടായ്മകളിൽ യുവ ജനത ഒന്നടങ്കo പങ്കാളികൾ ആകേണ്ടുന്നതിന്റെ ആവശ്യകത അത്യന്താപേക്ഷിതമാണ്