Advertisment

രാഷ്ട്രത്തിന്റെ പേരില്‍ മാപ്പപേക്ഷിച്ച് ട്രംപ്; ജഡ്ജി കാവനോയുടെ സത്യപ്രതിജ്ഞ അവിസ്മരണീയമായി

New Update

വാഷിംഗ്ട്ണ്‍ ഡി.സി:  സുപ്രീംകോടതി ആജീവനാന്ത ജഡ്ജിയായി നിയമിതനായ ജഡ്ജി ബ്രെട്ട് കാവനോ ഒക്‌ടോബര്‍ എട്ടിനു തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് വൈറ്റ് ഹൗസില്‍ ഔദ്യോഗിക സെറിമോണിയല്‍ ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സിന്റെ മുന്‍മ്പാകെ സത്യ പ്രതിജ്ഞ ചെയ്തു.

Advertisment

സത്യപ്രതിജ്ഞാ ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാഷ്ട്രത്തിന്റെ പേരില്‍ ജഡ്ജിയോട് നടത്തിയ മാപ്പപേക്ഷ അവിസമരണീയ നിമിഷങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുകയും ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിനു തുടക്കംകുറിക്കുകയും ചെയ്തു.

publive-image

സുപ്രീംകോടതി ജഡ്ജിയായി കാവനോയുടെ നാമനിര്‍ദേശം പ്രസിഡന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായതുമുതല്‍ ജഡ്ജിക്കും കുടുംബത്തിനും അനുഭവിക്കേണ്ടിവന്ന മാനസീക സംഘര്‍ഷങ്ങളുടെ പേരിലാണ് പ്രസിഡന്റ് പരസ്യമായി മാപ്പപേക്ഷ നടത്തിയത്. തികച്ചും അസാധാരണ സംഭവമാണിതെന്ന് സത്യപ്രതിജ്ഞാ ചടങ്ങിനു സാക്ഷ്യംവഹിക്കാനെത്തിയവര്‍ അഭിപ്രായപ്പെട്ടു.

അസത്യവും ചതിയും കാണേണ്ടിവന്നെങ്കിലും സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയുടേയും എഫ്.ബി.ഐയുടേയും വിദഗ്ധ അന്വേഷണങ്ങള്‍ക്കൊടുവില്‍ നിരപാധിയായി പുറത്തുവന്ന ജഡ്ജി രാഷ്ട്രത്തിന്റെ പരമോന്നത നീതിപീഠത്തിനു തികച്ചും അര്‍ഹനാണെന്നു പ്രസിഡന്റ് പറഞ്ഞു.

വ്യക്തിപരമായും രാഷ്ട്രീയമായും തകര്‍ക്കുക എന്ന ഗൂഢലക്ഷ്യമായിരുന്നു ഈ അപവാദപ്രചാരണം അഴിച്ചുവിട്ടവര്‍ക്കെന്നും പ്രസിഡന്റ് ആവര്‍ത്തിച്ചു. യാതൊരു പക്ഷാഭേദവുമില്ലാതെ സ്വതന്ത്രമായ നീതി നിര്‍വഹണമാണ് തന്റെ ഭാഗത്തുനിന്നും ഉണ്ടാവുകയെന്ന് ജഡ്ജി ഉറപ്പു നല്‍കി.

Advertisment