Advertisment

ഫ്‌ലോറിഡയില്‍ മലയാളി മാത്യു കൊരട്ടിയിലിനെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ചെന്ന് പ്രതിയുടെ കുറ്റസമ്മതം. പ്രതിക്കു കോടതി ജാമ്യം നിഷേധിച്ചു

author-image
പി പി ചെറിയാന്‍
Updated On
New Update

ടാമ്പാ (ഫ്‌ലോറിഡ):  മാത്യു കൊരട്ടിയിലിനെ (68) കൊലപ്പെടുത്തിയ കേസിൽ പ്രതി ജേസൺ ഹാന്‍സനു (39) ഹില്‍സ്ബോറോ കൗണ്ടി കോടതി ജാമ്യം നിഷേധിച്ചു. ബുധനാഴ്ചാ ഉച്ചക്ക് ക്ലോസ്ഡ് സര്‍ക്യൂട്ട്ടീവീയിലൂടെയാണ് കോടതി ഉത്തരവ് നല്‍കിയത് ഫസ്റ്റ് ഡിഗ്രി കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Advertisment

publive-image

മാത്യുവിന്റെ പൊതുദര്‍ശനം വെള്ളിയാഴ്ചയും സംസ്‌കാരം ശനിയാഴ്ചയുമാണ്‌. പൊതുദര്‍ശനം: ഓഗസ്റ്റ് 9 വെള്ളി 6 മുതല്‍ 9 വരെ: സേക്രട്ട് ഹാര്‍ട്ട് ക്‌നനായ കാത്തലിക്ക് കമ്യൂണിറ്റി സെന്റര്‍, 2620 വാഷിംഗ്ടണ്‍ റോഡ്, വാല്‍റിക്കോ, ഫ്‌ലോറിഡ-33594.  സംസ്‌കാരം: ഓഗസ്റ്റ് 10 ശനി: രാവിലെ 9:30 മുതല്‍ 10:30 വരെ പൊതുദര്‍ശനം. 10:30 വി. കുര്‍ബാന, സംസ്‌കാര ശുശ്രൂഷ. തുടര്‍ന്ന് സംസ്‌കാരം ഹില്‍സ്‌ബോറോ മെമ്മോറിയല്‍ ഫ്യൂണറല്‍ ഹോം, 2323 വെസ്റ്റ് ബ്രാന്‍ഡന്‍ ബുലവാര്‍ഡ്, ബ്രാന്‍ഡന്‍, ഫ്‌ലോറിഡ-33511.

publive-image

ബാങ്കില്‍ മോഷണം കഴിഞ്ഞ് മാത്യുവിന്റെ ലെക്‌സസ് എസ്.യു.വി. തട്ടിയെടുത്തു കടന്നു കളയുമ്പോള്‍ ഹാന്‍സനെ ചെറുത്ത് മാത്യു രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും, പിന്നാലെ എത്തിയ ഹാന്‍സന്‍ ആദ്യം കൈ കൊണ്ടും പിന്നീട് മാത്യുവിന്റെ തന്നെ ബെല്റ്റ് ഉപയോഗിച്ചും കഴുത്തു ഞെരിക്കുകയും മരിച്ചുവെന്ന് ഉറപ്പാക്കി മ്രുതദേഹം സേക്രഡ് ഹാര്‍ട്ട് ക്‌നാനയ സെന്ററിനു പിന്നില്‍ ഉപേക്ഷികുകയും ചെയ്തുവെന്നാണ് കോടതിയിൽഹാജരാക്കിയ അറസ്റ്റ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്.

publive-image

നിരവധി കേസുകളില്‍ പ്രതിയായിരുന്ന ഹാന്‍സനു 2003-ല്‍ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. പതിനാറു വര്‍ഷം ജയിലില്‍ കിടന്ന ശേഷം കഴിഞ്ഞ മാസം രണ്ടിനാണ് പുറത്തിറങ്ങിയത്. പത്തരക്കു മോഷണം നടത്തി കാറുമായി കടന്ന ഹാന്‍സനെ പന്ത്രണ്ടരയോടെയാണു കണ്ടത്. തുടര്‍ന്നുള്ള മല്‍സര ഓട്ടത്തില്‍ മറ്റൊരു വാഹനത്തിലിടിച്ച് അയാളുടെ കാര്‍ മറിഞ്ഞു.ഓടി രക്ഷപ്പെടുമ്പോഴാണു പോലീസ് പിടി കൂടുന്നത്.

 

Advertisment