Advertisment

ടാക്കൊ തീറ്റ മത്സരത്തിനിടെ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മത്സരാര്‍ത്ഥി മരിച്ചു

author-image
പി പി ചെറിയാന്‍
Updated On
New Update

ഫ്രെസ്‌നൊ (കാലിഫോര്‍ണിയ): ആഗസ്റ്റ് 13 വൈകിട്ട് ഫ്രസ്‌നൊ ഗ്രിസ്സിലിസ് മൈനര്‍ ലീഗ് ബേസ്‌ബോള്‍ ടീം സംഘടിപ്പിച്ച അമച്യര്‍ ടാക്കൊ തീറ്റ മത്സരത്തിനിടെ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മത്സരത്തില്‍ പങ്കെടുത്ത ഡാനാ ആന്‍ഡ്രൂ (41) മരിച്ചു.

Advertisment

publive-image

ചക്ക് ചാന്‍സി പാര്‍ക്കില്‍ മത്സരം നടക്കുന്നതിനിടയിലാണ് ടാക്കൊ തീറ്റ മത്സരം സംഘടിപ്പിച്ചത്. ഏഴ് മിനിട്ടിനുള്ളില്‍ ഏറ്റവും അധികം ടാക്കൊ അകത്താക്കുന്നവരാണ് വിജയിക്കുക.

മത്സരം പുരോഗമിക്കുന്നതിനിടയില്‍ പെട്ടന്ന് ഡാനാ അബോധാവസ്ഥയിന്‍ നിലത്തു വീഴുകയായിരുന്നു. പ്രഥമ ചികിത്സ നല്‍കി ഉടനെ അടുത്തുള്ള കമ്മ്യൂണിറ്റി റീജിയണല്‍ മെഡിക്കല്‍ സെന്ററില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭക്ഷണം തൊണ്ടയില്‍ കുരുങ്ങിയതായിരിക്കും മരണം സംഭവിച്ചതെന്ന് പ്രാഥമിക റിപ്പോര്‍ട്ട് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും, ഓട്ടോപ്‌സി റിപ്പോര്‍ട്ട് വന്നതിന് ശേഷമേ യഥാര്‍ത്ഥ മരണ കാരണം കണ്ടെത്താനാവൂ എന്ന് ഫ്രെസ്‌നൊ കൗണ്ടി ഷെറിഫ് വക്താവ് ടോണി ബോട്ടി പറഞ്ഞു.

publive-image

മത്സരത്തില്‍ പങ്കെടുക്കുന്നതിന് രാവിലെ മുതല്‍ ഡാനി ഭക്ഷണം കഴിച്ചിരുന്നില്ലെന്നും. കാക്കൊ പെട്ടന്ന് വിഴുങ്ങിയതാണ് അപകടത്തിന് കാരണമെന്നി മത്സരത്തില്‍ പങ്കെടുത്ത മറ്റൊരു വ്യക്തി പറഞ്ഞു. തുടര്‍ന്ന് മത്സരം നിര്‍ത്തിവെച്ചു.

Advertisment