Advertisment

പിഞ്ചു കുഞ്ഞിന്റെ മരണം: അമേരിക്കയില്‍ ഇന്ത്യന്‍ ഡെ കെയര്‍ ഉടമക്ക് 15 വര്‍ഷം തടവ്

New Update

മാസ്സച്യൂസെറ്റ്‌സ്:  ആറുമാസം പ്രായമുള്ള റിധിമ ധെകനെ എന്ന പിഞ്ചു കുഞ്ഞ് മരിക്കാനിടയായ കേസ്സില്‍ ഇന്ത്യന്‍ ഡെ കെയര്‍ ഉടമ പല്ലവി മഷര്‍ലയെ 15 വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചു.  എട്ടു മണിക്കൂര്‍ നീണ്ടുനിന്ന ജ്യൂറി വിസ്താരത്തിനൊടുവിലാണ് പല്ലവിയുടെ ശിക്ഷ മെയ് 13 തിങ്കളാഴ്ച വിധിച്ചത്.

Advertisment

2014 മാര്‍ച്ചിലായിരുന്നു സംഭവം. ഇന്ത്യയില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്തിരുന്ന പല്ലവി അമേരിക്കയില്‍ എത്തിയതിന് ശേഷം സ്വന്തം വീട്ടില്‍ ഡെ കെയര്‍ നടത്തി വരികയായിരുന്നു.

publive-image

ബര്‍ലിംഗ്ടണിലുള്ള ഇവരുടെ ഡെ കെയര്‍ സംരക്ഷണയിലുണ്ടായിരുന്ന ആറുമാസം പ്രായമുള്ള കുട്ടിയെ പല്ലവി പിടിച്ചുയര്‍ത്തി ശക്തമായി കുലുക്കിയതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്ത സ്രാവം ഉണ്ടാകുകയും, ചര്‍ദ്ദച്ചു അബോധാവസ്ഥയിലാകുകയും ചെയ്തുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്സ്. കുട്ടിയെ ബോസ്റ്റണ്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരണമടഞ്ഞു.

പ്രോസിക്യൂഷന്റെ വാദം പല്ലവിയുടെ അറ്റോര്‍ണി നിഷേധിച്ചു. ആപ്പിള്‍ സോസ് കഴിക്കുന്നതിനിടയില്‍ കുട്ടി ചര്‍ദ്ദിക്കുകയും അബോധാവസ്ഥയിലാകുകയും ചെയ്തുവെന്നാണ് കോടതിയില്‍ ബോധിപ്പിച്ചത്.

ഇന്ത്യയില്‍ ഡോക്ടറായിരുന്ന പല്ലവി കുട്ടിയുടെ ഗുരുതരാവസ്ഥ കണ്ട് 911 വിളിക്കുന്നതിനു പകരം മാതാവിനെ വിളിച്ചു വിവരം അറിയിച്ചത് ഗുരുതര വീഴ്ചയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. മിനിട്ടുകള്‍ക്കുശേഷം എത്തിച്ചേര്‍ന്ന മാതാവാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.

പ്രോസിക്യൂഷന്റെ വാദം ഒട്ടോപ്‌സി നടത്തിയ എക്‌സാമിനര്‍ നിഷേധിച്ചു. കുട്ടി ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല എന്ന് പല്ലവി പിന്നീട് സമ്മതിച്ചു. ലൈസന്‍സ് ഇല്ലാതെ ഡെ കെയര്‍ നടത്തിയതിനും ഇവര്‍ക്കെതിരെ കേസ്സെടുത്തിരുന്നു.

Advertisment