Advertisment

ഷിക്കാഗോയില്‍ കാണാതായ അഞ്ചു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. മാതാപിതാക്കള്‍ അറസ്റ്റില്‍

New Update

ഷിക്കാഗോ:  ഏപ്രില്‍ 17 മുതല്‍ വീട്ടില്‍ നിന്നും കാണാതായി എന്ന് പൊലീസില്‍ പരാതിപ്പെട്ട അഞ്ചു വയസ്സുകാരന്‍ ആന്‍ഡ്രു ഫ്രുണ്ടിന്റെ മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞു കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയതായി ക്രിസ്റ്റല്‍ ലേക്ക് പൊലീസ് ചീഫ് ജയിംസ് ബ്ലാക്ക് പറഞ്ഞു.

Advertisment

publive-image

മാതാപിതാക്കളോടൊപ്പം കുട്ടി താമസിച്ചിരുന്ന വീട്ടില്‍ നിന്നും അധികം ദൂരെ അല്ലാത്ത വിജനമായ പ്രദേശത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഉത്തരവാദികളെന്ന് സംശയിക്കുന്ന മാതാപിതാക്കളുടെ പേരില്‍ കൊലകുറ്റത്തിനു കേസെടുത്തു. പിതാവ് ആന്‍ഡ്രു സീനിയര്‍, മാതാവ് ജോയന്‍ കണ്ണിംഹാം എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ വ്യാഴാഴ്ച കുട്ടി മുറിയില്‍ കിടന്നുറങ്ങുന്നതാണ് അവസാനമായി കണ്ടതെന്നും തുടര്‍ന്ന് നേരം വെളുത്തപ്പോള്‍ കുട്ടിയെ കാണാനില്ല എന്നുമായിരുന്നു മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയത്. പോലീസിനെ വിവരം അറിയിക്കുന്നതിനു മുന്‍പ് സമീപ പ്രദേശങ്ങളിലെല്ലാം കുട്ടിയെ അന്വേഷിച്ചിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു.

publive-image

കുട്ടിയെ കാണാതായത് മുതല്‍ പൊലീസ് നാലു ദിവസം അന്വേഷിച്ചുവെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. തുടര്‍ന്നു മാതാപിതാക്കളെ ചോദ്യം ചെയ്തതോടെയാണ് കുട്ടിയെകുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഇവരുടെ നാലു വയസ്സുള്ള മകനെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ചില്‍ഡ്രന്‍ ആന്‍ഡ് ഫാമിലി സര്‍വീസിന്റെ കസ്റ്റഡിയിലാണ്.

Advertisment