കുവൈറ്റ്: രാജ്യത്ത് പൌരന്മാര് ഉത്പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങി വിതരണത്തിന് സജ്ജമാക്കാന്‍ കുവൈറ്റ് ജലവൈദ്യുതി മന്ത്രാലയത്തിന്റെ നീക്കം. പൌരന്മാര് സൌരോജ്ജ പാനലുകള്‍ വഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ നിന്നും അവര്‍ക്ക് മിച്ചം വരുന്നത് വിലകൊടുത്ത് വാങ്ങി രാജ്യത്തിന്റെ ആവശ്യത്തിനായി ഉപയോഗിക്കാനാണ് പുതിയ നീക്കം.
കുവൈത്ത് ശാസ്ത്ര ഗവേഷണ കേന്ദ്രത്തിെൻറ സഹകരണത്തോടെ മന്ത്രാലയം ഇതിനായുള്ള നടപടികൾക്ക് തുടക്കം കുറിച്ചതായി ജല-വൈദ്യുതി മന്ത്രാലയത്തിലെ ടെക്നിക്കൽ നിരീക്ഷണ വിഭാഗം മേധാവി എൻജി. ഇഖ്ബാൽ അൽ തയ്യാർ പറഞ്ഞു. സൗരോർജ ഉൽപാദകരായ പൌരന്മാരില് നിന്നും മന്ത്രാലയം വൈദ്യുതി വാങ്ങുന്നതോടുകൂടി കൂടുതല്‍ പൌരന്മാര്ക്ക് സൌരോജ്ജ വൈദ്യുതി ഉത്പാദനത്തിലേക്ക് നീങ്ങാന്‍ ഇത് പ്രോത്സാഹനമായി മാറും എന്നാണ് കണക്കുകൂട്ടല്‍.
ഉപയോഗം കഴിഞ്ഞ് മിച്ചംവരുന്ന വൈദ്യുതി വിൽക്കാനുള്ള സാഹചര്യം ഒരുങ്ങുന്നതോടെ കൂടുതൽ സ്വദേശികൾ ഈ രംഗത്തേക്ക് വരും എന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ലോകത്തിലെ തന്നെ മാതൃകാപരമായ പദ്ധതികളില്‍ ഒന്നാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് ഭാവിയിൽ വൈദ്യുതി നിരക്കിൽ കുറവുണ്ടാവാനും കാരണമാകും. ഉപഭോക്താക്കൾക്ക് അനുകൂലമായി മാറാനും വഴിവെക്കുമെന്നാണ് മന്ത്രാലയത്തിെൻറ വിലയിരുത്തൽ.
അൽ ശഖായയിലെ വൻകിട സൗരോർജ പദ്ധതിയിൽനിന്നുള്ള വൈദ്യുതി വാങ്ങാനും ശാസ്ത്ര ഗവേഷണ കേന്ദ്രവുമായുള്ള കരാറിൽ ഉൾപ്പെടും. കൂടാതെ വീടുകൾക്കും കെട്ടിടങ്ങൾക്കും മുകളിൽ സൗരോർജ പ്ലാൻറുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ പ്രത്യേക സാങ്കേതിക കമ്പനികളെ മന്ത്രാലയം തന്നെ ഏർപ്പെടുത്തിക്കൊടുക്കുമെന്ന് ഇഖ്ബാൽ അൽ തയ്യാർ പറഞ്ഞു. നിരവധി സ്വദേശികളാണ് സൗരോർജ പദ്ധതികളിലൂടെ തങ്ങൾക്ക് ആവശ്യമായ വൈദ്യുതി സ്വയം ഉൽപാദിപ്പിക്കുന്നത്.