കുവൈറ്റ്: കുവൈറ്റിൽ തണുപ്പുകാലം ആഗതമായതോടെ പ്രവാസികൾക്കിടയിൽ ആരോഗ്യ പ്രശ്ങ്ങളും പതിവായി മാറുകയാണ്. ശ്വാസതടസം, അലർജി, ഉറക്കമില്ലായ്മ എന്നിവ പതിവ് ആരോഗ്യ പ്രശ്നങ്ങളായി മാറുകയാണ്.
ഇതോടെ പ്രവാസികൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹാരമായി ആസ്മ, അലർജി രംഗത്തെ പ്രഗത്ഭനായ മലയാളി ഡോക്ടർ പി സി നായരെ കൺസൾട്ടേഷനായി അവതരിപ്പിക്കുകയാണ്.
ആരോഗ്യ രംഗത്ത് കുവൈറ്റ് എം ഓ എച്ചിൽ അമീറി ആശുപത്രിയിൽ 20 വർഷത്തെയും തിരുവനന്തപുരത്ത് ഉൾപ്പെടെ 35 വർഷത്തെയും പ്രവർത്തി പരിചയമുള്ള പ്രശസ്തനായ ആരോഗ്യ വിദഗ്ധനാണ് ഡോ. പി സി നായർ.
പി സി നായർ ചുമതല ഏറ്റെടുത്തതിന്റെ ഭാഗമായി ഡിസംബർ 5 മുതൽ 10 വരെ കൺസൾട്ടേഷൻ ഫീസ് 12 കെ ഡിയിൽ നിന്നും 6 കെ ഡിയായി ദർ അൽ സഹാ കുറച്ചിരിക്കുകയാണ്.
മാത്രമല്ല, തുടർ ചികിത്സയിലും 20 ശതമാനം ഓഫറാണ് ലാബ്, റേഡിയോളജി ടെസ്റ്റുകൾക്കായി ഇവർ നൽകുന്നത്. പ്രവാസികളെ സംബന്ധിച്ചിടത്തോളം തങ്ങൾക്ക് പരിചിതനായ ഒരു വിദഗ്ധ ഡോക്ടറുടെ സേവനം കുവൈറ്റിൽ ഒരുങ്ങുകയാണ് എന്നതാണ് പ്രത്യേകത.