ഫുജൈറ: കേരളത്തിലുണ്ടായ ഉപതെരഞ്ഞെടുപ്പ് വിജയങ്ങൾ മതേതര കേരളത്തിന് അഭിമാനിക്കാവുന്ന വിജയമാണെന്ന് ഇൻകാസ് ഫുജൈറ കമ്മിറ്റി പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു.
അരൂരിൽ ചരിത്രത്തിലാദ്യമായി കോൺഗ്രസ് തിളക്കമാർന്ന വിജയം നേടാൻ കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. എൽ ഡി എഫ് ജയിച്ച സീറ്റുകളിൽ ബി ജെ പി യുടെ വോട്ടിലായുണ്ടായ ഗണ്യമായ കുറവ് സി പി എം - ബി ജെ പി വോട്ട് കച്ചവടം നടന്നു എന്ന യു ഡി എഫ് ആരോപണം ശരി വെക്കുന്നതാണ്. കോന്നി, വട്ടിയൂർകാവ് എന്നിവിടങ്ങളിലെ അപ്രതീക്ഷിത യു ഡി എഫ് പരാജയം അന്വേഷിക്കണം.
പ്രളയം എന്ന ചില കോൺഗ്രസ് നേതാക്കളുടെ ധാർഷ്ട്യം ഇതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. ജനവികാരം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദുർ ഭരണത്തിന് എതിരാണെന്ന് തന്നെയാണ് തെരെഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
നിലവിലുള്ള സീറ്റുകളിൽ ഒന്ന് നഷ്ടപ്പെട്ടെങ്കിലും അരൂരിലെ ഷാനിമോളുടെ പത്തരമാറ്റ് വിജയം അതിനെ കവച്ചു വെക്കുന്നതാണെന്നും ജയിച്ച എല്ലാവരെയും അനുമോദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.