ന്യൂഡൽഹി ∙ പ്രവാസി ഇന്ത്യക്കാർക്ക് രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ പകരക്കാരെ ഉപയോഗിച്ച് വോട്ടുചെയ്യാൻ അനുവദിക്കുന്ന ജനപ്രാതിനിധ്യ ഭേദഗതി ബിൽ ലോക്സഭ പാസാക്കി.
നേരത്തെ ഇതുസംബന്ധിച്ച ബില്ലിന് കേന്ദ്രസർക്കാർ അന്തിമരൂപം നൽകിയിരുന്നു. എന്നാൽ, പാർലമെന്റിന്റെ അംഗീകാരം ലഭിച്ചിരുന്നില്ല. ബില്ലിന് അനുമതി ലഭിച്ചതോടെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് രാജ്യത്ത് വോട്ടുചെയ്യാനുള്ള സാഹചര്യം കൂടുതൽ അടുത്തായി.
നിലവിൽ വിദേശ ഇന്ത്യാക്കാർക്ക് തങ്ങൾ സ്ഥിരതാമസമാക്കിയ സ്ഥലത്തെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവകാശമുണ്ട്. എന്നാൽ രാജ്യത്ത് നേരിട്ടെത്തി മാത്രമേ വോട്ടവകാശം വിനിയോഗിക്കാൻ കഴിയൂമായിരുന്നുള്ളൂ. പുതിയ ഭേദഗതിയോടെ നോമിനിയെ ഉപയോഗിച്ച് വോട്ടു ചെയ്യാന്‍ സാഹചര്യം ഒരുങ്ങുകയാണ്.