ജോലിയ്ക്കിടെ  അഗ്നിക്കിരയായി റിയാദിൽ നാല് ആഴ്ചകൾ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരണപ്പെട്ടു

New Update
2

ജിദ്ദ:   റിയാദ് ശുമൈസിയിലെ കിംഗ്  സഊദ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ  നാല് ആഴ്ചകളായി ചികിത്സയിലായിരുന്ന മലയാളി യുവാവ് ഞായറാഴ്ച രാത്രി മരണത്തിന് കീഴടങ്ങി.  ആലപ്പുഴ, മഹാദേവിക്കാട് പാണ്ട്യാലയിൽ പടീറ്റതിൽ രവീന്ദ്രൻ - ജഗദമ്മ ദമ്പതികളുടെ മകൻ റിജിൽ രവീന്ദ്രൻ (28) ആണ് മരിച്ചത്.

Advertisment

അവിവാഹിതനായ റിജിലിന് ഒരു സഹോദരനുണ്ട്.  ഒന്നര വർഷം മുമ്പ് ഒരു സ്വകാര്യ കമ്പനിയിൽ  ഇലക്ട്രീഷ്യനായി  വന്ന ശേഷം നാട്ടിൽ പോയിട്ടില്ല. 

റിയാദിൽ നിന്ന് എണ്ണൂറ് കിലോമീറ്ററോളം അകലെയുള്ള റഫ്ഹ പട്ടണത്തിലെ  ജോലി സ്ഥലത്ത് ഡിസംബർ 11ന് സംഭവിച്ച  ഷോർട്ട് സർക്യൂട്ട് മൂലം  ശരീരത്തെ  തീ കാർന്ന് തിന്നുകയായിരുന്നു.  ഉടൻ തന്നെ റഫ്ഹ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രണ്ടാം നാൾ എയർ ആംബുലൻസിൽ റിയാദിലെത്തിക്കുകയും  ശുമൈസി  കിംഗ്  സഊദ് ആശുപത്രിയിൽ  പ്രവേശിപ്പിക്കുകയുമായിരുന്നു.

അപകടമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അവസാനം വരെ  പരിചാരകനായി നിന്ന  സഹപ്രവർത്തകൻ  കിളിമാനൂർ സ്വദേശി അഖിൽ മൃതദേഹം  നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങളിലാണ്.

Advertisment