/sathyam/media/media_files/2025/11/14/v-2025-11-14-04-27-47.jpg)
വാഷിങ്ടൺ ഡി സി: 232 വർഷമായി അമേരിക്കൻ നാണയ വ്യവസ്ഥയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു സെന്റ് നാണയമായ പന്നി യുടെ ഉത്പാദനം. യുഎസ് നിർത്തിവെച്ചു. നാണയത്തിന്റെ മൂല്യത്തേക്കാൾ നിർമ്മാണച്ചെലവ് കൂടിയതാണ് ചരിത്രപരമായ ഈ തീരുമാനത്തിന് കാരണം. കഴിഞ്ഞ ബുധനാഴ്ച് മുതൽ പെന്നിയുടെ ഉത്പാദനം ഔദ്യോഗികമായി നിർത്തിയതായി സർക്കാർ ഇനി പുതിയ പന്നികൾ അച്ചടിക്കില്ലെങ്കിലും. നിലവിൽ പ്രചാരത്തിലുള്ള പെന്നി നാണയങ്ങൾ തുടർന്നും ഉപയോഗിക്കാവുന്നതാണ്.
ഒരു പെന്നി നാണയം നിർമ്മിക്കാൻ ഏകദേശം നാല് സെന്റാണ് ചെലവ് വരുന്നത്. ഇത് നാണയത്തിന്റെ യഥാർത്ഥ മൂല്യമായ ഒരു സെന്റിനേക്കാൾ വളരെ കൂടുതലാണ്. സർക്കാരിനുണ്ടാകുന്ന ഈ നഷ്ടം കുറയ്ക്കുന്നതിനാണ് ഉത്പാദനം നിർത്താൻ തീരുമാനിച്ചത് . കഴിഞ്ഞ ഫെബ്രുവരിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് പെന്നി അച്ചടിക്കുന്നത് നിർത്താൻ ട്രഷറി വകുപ്പിനോട് നിർദ്ദേശിച്ചത്.
ട്രൂത്ത് ത്ത് സോഷ്യലിലൂടെ ട്രംപ് തന്റെ നിലപാട് ഇങ്ങനെ വ്യക്തമാക്കി. വളരെക്കാലമായി അമേരിക്ക പെന്നികൾ അച്ചടിച്ച് കൊണ്ടിരിക്കുകയാണ്. അതിന് നമുക്ക് അക്ഷരാർത്ഥത്തിൽ 2 സെന്റിൽ കൂടുതൽ ചിലവാകും. ഇത് വളരെ ഉപയോഗമില്ലാത്തതാണ്. പുതിയ പെന്നികൾ ഉത്പാദിപ്പിക്കുന്നത് നിർത്താൻ ഞാൻ എൻറെ യുഎസ് ട്രഷറി സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടുണ്ട്.
ട്രഷറർ ബ്രാൻഡൻ ബീച്ചിന്റെ മേൽനോട്ടത്തിൽ ഫിലാഡൽഫിയയിലെ യുഎസ് മിന്ററിലാണ് അവസാനമായി പെന്നി നാണയങ്ങൾ അച്ചടിച്ചത്.
യു.എസിൽ 1793-ലാണ് പെന്നി നാണയം നിലവിൽ വന്നത്. അക്കാലത്ത്. ഒരു പെന്നിക്ക് ഒരു മെഴുകുതിരിയോ ഒരു മിഠായിയോ അല്ലെങ്കിൽ ഒരു ബിസ്ക്കറ്റ് പോലുമോ വാങ്ങാൻ സാധിക്കുമായിരുന്നു. പെന്നിക്ക് മുമ്പ്, യു.എസ് നാണയ വ്യവസ്ഥയിൽ നിന്നും അര സെന്റ് നാണയം നിർത്തലാക്കിയത് 1857-ലാണ്. പലരുടെയും പേരുകളിലും ഡ്രോയറുകളിലും ഒതുങ്ങിക്കൂടിയ പെന്നി ഇപ്പോൾ വ്യാപകമായി ഉപയോഗത്തിലില്ല.
ഈ വാർത്തയോട് പ്രതികരിച്ച് സമൂഹ മാധ്യമങ്ങളിൽ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചത്. 'പെന്നിക്ക് ആദരാഞ്ജലികൾ. 1793-2025 ഒടുവിൽ അമേരിക്കയുടെ ഏറ്റവും ദൈര്ഘ്യമേറിയ പാരമ്പര്യം അവസാനിപ്പിക്കുന്നു. യഥാർത്ഥത്തിൽ വിലമതിക്കുന്നതിനേക്കാൾ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us