ലഖ്‌നൗ: കനത്ത മഴ മൂലം ജലനിരപ്പ് ഉയര്‍ന്നതോടെ യുപിയിലെ പ്രയാഗ്‌രാജിലും സമീപത്തും ഗംഗാ നദിയില്‍ വീണ്ടും മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളപ്പൊക്കത്തിൽ മണൽത്തിട്ടകൾ ഇടിഞ്ഞതോടെയാണു മൃതദേഹങ്ങൾ നദിയിൽ ഒഴുകി നടക്കുന്നത്.
കോവിഡ് ബാധിച്ചു മരിച്ചതാണെന്നു സംശയിക്കുന്നവരുടെ അടക്കം ഒട്ടേറെ മൃതശരീരങ്ങൾ ഗംഗാനദിയുടെ മണൽത്തിട്ടകളിലാണു മറവു ചെയ്തിരുന്നതെന്നാണ് റിപ്പോര്‍ട്ട്. 24 മണിക്കൂറിനിടെ ഗംഗയിൽനിന്നു വീണ്ടെടുത്ത 40 മൃതദേഹങ്ങൾ വീണ്ടും മറവു ചെയ്തതായി പ്രയാഗ്‌രാജ് മുനിസിപ്പൽ കോർപറേഷൻ സോണൽ ഓഫിസർ നിരാജ് കുമാർ സിങ് പറഞ്ഞു.