Advertisment

ഗര്‍ഭഛിദ്രം നടത്താന്‍ പണമില്ലാത്തതിനാല്‍ ഗര്‍ഭിണിയായ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു; എന്നെ തൂക്കിലേറ്റു എന്നെഴുതി നല്‍കി യുവാവ് പൊലീസ് സ്റ്റേഷനില്‍

New Update

മുംബൈ:  ഗര്‍ഭിണിയായ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസില്‍ കീഴടങ്ങി. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം.  ഇരുപത്തേഴുകാരനായ യുവാവും ഇരുപത്തിനാലുകാരിയായ യുവതിയും കഴിഞ്ഞ അഞ്ചു മാസത്തോളമായി ഒരുമിച്ചു ജീവിക്കുകയായിരുന്നു. ഇതിനിടയില്‍ യുവതി ഗര്‍ഭിണിയായി.

Advertisment

publive-image

ഗര്‍ഭഛിദ്രം നടത്താന്‍ പണമില്ലാത്തതിനാല്‍ ഇരുവരും തമ്മില്‍ സ്ഥിരം വഴക്കു കൂടിയിരുന്നതായി രഞ്ജങ്കോണ്‍ പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ ശുഭാങി ഖട്ടെ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് ഇരുവരും തമ്മില്‍ വീണ്ടും വഴക്കായി. ഇതിനിടെ പ്രകോപിതനായ യുവാവ് യുവതിയെ ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു. ഇതിനുശേഷം വീടുപൂട്ടി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.

സ്‌റ്റേഷനില്‍ എത്തിയ ശേഷം പേപ്പറും പേനയും ചോദിച്ച യുവാവ് താന്‍ വിഷാദരോഗത്തിന് അടിമയാണെന്നും ഗര്‍ഭിണിയായ ജീവിതപങ്കാളിയെ കൊലപ്പെടുത്തിയെന്നും എന്നെ തൂക്കിലേറ്റൂ എന്നും എഴുതി നല്‍കുകയായിരുന്നു.

ശിക്ഷയെടുക്കണമെന്നാവശ്യപ്പെട്ട് വീടിന്റെ താക്കോല്‍ പൊലീസ് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുകയും ചെയ്തു. ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

murder case pregnent lady
Advertisment