കൊല്ലം: കൊല്ലത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യുഡിഎഫ് വിട്ട് നിൽക്കുന്നുവെന്ന ആരോപണത്തിന് മറുപടിയുമായി എൻകെ പ്രേമചന്ദ്രൻ. കോൺഗ്രസിനെയും തന്നെയും തമ്മിൽ തെറ്റിക്കാനാണ് എൽഡിഎഫിന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.
ഇത്രയും വിസ്മയകരമായ പ്രചാരണം നടത്തുന്ന കോൺഗ്രസ് പ്രവർത്തകർ രംഗത്തില്ലായെന്നാണ് തോമസ് ഐസക്കിനെ പോലുള്ളൊരു നേതാവ് പത്രസമ്മേളനത്തിൽ പറഞ്ഞത്. ബിന്ദു കൃഷ്ണ, അസീസ്, സുവർണ രാജശേഖരൻ തുടങ്ങിയ നേതാക്കളെ കാണാനില്ലെന്ന് പറയുന്നത് എന്തൊരു ബാലിശമാണ്.
ചവറയിൽ താനും ബിന്ദു കൃഷ്ണയും ഷിബു ബേബി ജോണും ചേർന്ന് ഏകദേശം മൂവായിരത്തോളം ഇരുചക്രവാഹന അഗംബടിയോടെ നടത്തിയ റോഡ് ഷോയിൽ വലിയ പിന്തുണയാണ് കോൺഗ്രസ് പ്രവർത്തകർ നൽകിയത്. എൽഡിഎഫിന്റെ സ്ഥാനാർത്ഥിക്ക് നൽകുന്നതിനെക്കാളും അഭിമാനത്തോടുകൂടി നെഞ്ചേറ്റിയാണ് കോൺഗ്രസ് പ്രവർത്തകർ തന്നെ പിന്തുണയ്ക്കുന്നത്.
ആർഎസ്പിക്കൊരു ഷാഡോ കമ്മിറ്റിയുണ്ട്. എന്നാൽ ഒരു കോൺഗ്രസ് പ്രവർത്തകർ നിർജീവമായോ നിഷ്ക്രീയമായോ നിൽകുന്നുണ്ടെന്ന് കാണിച്ച് ഇതുവരെ ഒരു പരാതിപോലും ലഭിച്ചിട്ടില്ല. എണ്ണയിട്ട യന്ത്രം പോലെ ചടുലമായി പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകരെ അധിക്ഷേപിച്ച് തന്നെയും കോൺഗ്രസിനെയും തെറ്റിപ്പിച്ച് മുതലെടുക്കാനാണ് തോമസ് ഐസക്കിനെപോലുള്ള ഉന്നതനായ നേതാവ് ശ്രമിക്കുന്നത്.
https://www.facebook.com/nkpremachandran/videos/338984050302513/