മിർസാപുർ: സോൻഭദ്രയിൽ ഭൂമി തർക്കത്തെ തുടർന്നുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാതെ മടങ്ങില്ലെന്ന വാശിയില്‍ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
മിർസാപുർ ഗസ്റ്റ് ഹൗസിൽ എസി ഇല്ലെന്നും തന്നോട് വാരാണസിയിലേക്ക് മടങ്ങണമെന്നും മിർസാപൂർ എസ്പി ആവശ്യപ്പെട്ടു. എന്നാൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാതെ താൻ എവിടെയും പോകില്ലെന്നും തനിക്ക് എസി ആവശ്യമില്ലെന്നും പ്രിയങ്ക എസ്പിയെ അറിയിച്ചു.
താൻ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാൻ രാവിലെ എത്തിയതാണ്. 144 പ്രഖ്യാപിച്ചതിനാൽ രണ്ട് പേരെ മാത്രമേ ഒപ്പം കൊണ്ടുപോവുകയുള്ളുവെന്നും പറഞ്ഞിരുന്നു. തന്നെ അവരുടെ അടുത്ത് എത്തിക്കണമെന്നും അവരെ കാണാൻ മാത്രമാണ് പോകുന്നതെന്നും അധികൃതരെ അറിയിച്ചതാണ്.
എന്നാൽ അവർ തന്നെ തടഞ്ഞുവെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. ഇതോടെ സംഭവത്തില്‍ ബിജെപി വെട്ടിലായിരിക്കുകയാണ്. അറസ്റ്റിനു ശേഷം പ്രിയങ്ക മടങ്ങുമെന്നായിരുന്നു സര്‍ക്കാരിന്റെ ധാരണ . എന്നാല്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന പ്രിയങ്കയുടെ നീക്കം ബിജെപി പ്രതീക്ഷിച്ചില്ല . ഇപ്പോള്‍ എന്ത് ചെയ്താലും അത് പ്രിയങ്കയ്ക്ക് ഗുണം ചെയ്യുമെന്നതാണ് സാഹചര്യം .
വെള്ളിയാഴ്ച രാവിലെ മിർസാപുരിലെത്തിയ പ്രിയങ്കയെ പോലീസ് കരുതൽ കസ്റ്റഡിയിലെടുത്തിരുന്നു. മിർസാപുരിലെ ഗസ്റ്റ് ഹൗസിലാണ് പ്രിയങ്ക ഉള്ളത്. കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ പത്ത് പേരാണ് മിർസാപൂരിൽ കൊല്ലപ്പെട്ടത്. 24 പേർ ഗുരുതരാവസ്ഥയിലാണ്.