കൊച്ചി: യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.ടി തോമസിന്‍റെ പ്രചരണാര്‍ത്ഥം ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങൾ ജനങ്ങളുമായി സംവദിക്കുവാൻ വേണ്ടിയാണ് കലാജാഥ ഒരുക്കിയത്. സിനിമ താരം രവീന്ദ്രൻ. ആലപ്പി അഷറഫ് എന്നിവരുടെ മേൽനോട്ടത്തിലാണ് കലാപ്രകടനം അണിയിച്ചൊരുക്കിയത്. മഹാരാജാസിലെ സഹപാഠികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് പി.ടി ആൻ്റ് നേച്ചർ എന്ന സംഘടനയാണ് കലാജാഥ സംഘടിപ്പിച്ചിരിക്കുന്നത്.
കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ തെരുവ് നാടകത്തിലൂടെ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയാണ് കലാകാരൻമാർ, ഒപ്പം തൃക്കാക്കരയിൽ പി.ടി തോമസ് ജയിക്കേണ്ടതിൻ്റെ ആവശത്യകതയും ഇവർ തുറന്ന് കാട്ടുന്നു.
പാലാരിവട്ടം ജംഗ്ഷനിൽ നിന്നും ആരംഭിച്ച കലാ ജാഥ എഐ.സി.സി വക്താവ് രൺദീപ് സിംഗ് സുർജേവാല ഉൽഘാടനം ചെയ്തു. ഹൈബി ഈഡൻ എം.പി, എ ഐ.സി.സി സെക്രട്ടറി മധു ഗൗഡ തുടങ്ങിയവർ പങ്കെടുത്തു. തോപ്പുംപടി മിറാക്കിൾ ഡാൻസ് ഗ്രൂപ്പിൻ്റെ പ്രകടനം പരിപാടിക്ക് കൊഴുപ്പേകി. പി.ടി തോമസിൻ്റെ കുടുംബാംഗങ്ങളായ ബിന്ദു എബി തമ്പാൻ, ഗൗരി ശങ്കരി , വിദ്യ വേണുഗോപാൽ എന്നിവരുടെ പ്രകടനം കലാജാഥയ്ക്ക് മാറ്റ് കൂട്ടി.
പാലിരിവട്ടത്ത് സംഘടിപ്പിച്ച കലാജാഥയിൽ പങ്കെടുത്ത് കൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. തുടർന്ന് തൃക്കാക്കരയിലേക്ക് പോവുന്ന വഴിയിൽ സ്ഥാനാർത്ഥി അപകടത്തിൽ പരിക്ക് പറ്റിയ മനോജിനെ ആശുപത്രിയിൽ എത്തിക്കുവാൻ സഹായിക്കുകയും സഹോദരൻ വിനിഷിനെ തക്ക സമയത്ത് വിവരമറിക്കുകയും ചെയ്തു. പി.ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച വൈറ്റില മണ്ഡലം പര്യടനം പൂണിത്തുറയിലെ കടുപ്പത്ത് റോഡിൽ നിന്നും ആരംഭിച്ച് കോൺഗ്രസ് ഭവന് മുന്നിൽ സമാപിച്ചു.