കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റ ബി ടീമാണ് കിഴക്കമ്പലം കമ്പനി സ്ഥാനാർത്ഥികളെന്ന് പി.ടി തോമസ്. പിണറായി വിജയനും കമ്പനി മുതലാളിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ജനം തിരിച്ചറിയണമെന്നും ന്യൂയോർക്കിൽ പിണറായി ചികിൽസയ്ക്ക് പോയപ്പോൾ ഫണ്ട് സ്വരൂപണ യോഗം വിളിച്ചത് ഈ കമ്പനി മുതലാളിയാണ്.
കിഴക്കമ്പലത്തെ മൂതലാളിയെ പണം പിരിക്കാൻ ഗവൺമെൻ്റ് ഓദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നും, എത്ര പണം സ്വരൂപിച്ചെന്ന് വ്യക്തമാക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു. പ്രസ് ക്ലബിൽ വിളിച്ച് കൂട്ടിയ വാർത്ത സമ്മേളനത്തിലാണ് സ്ഥാനാർത്ഥി ഇക്കാര്യം ആവശ്യപ്പെട്ടത്.
പണാധിപത്യത്തിൽ വോട്ടർമാരെ വിലക്കെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മുഖ്യമന്ത്രിക്ക് വേണ്ടി ഏതൊക്കെ കമ്പനികൾ പണപ്പിരപ്പിരിവ് നടത്തിയിട്ടുണ്ടെന്ന് അന്വേഷിക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു. കുടിവെള്ളത്തിൽ വിഷം കലർത്തുന്നതിന് തുല്യമാണ് കടമ്പ്രയാർ മലിനീകരണമെന്നും അദേഹം മുന്നറിയിപ്പ് നൽകി.