ലക്നൗ: ജമ്മു കശ്മീരിലെ പുൽവാമയിൽ സി ആര്‍ പി എഫ് വാഹനവ്യൂഹനത്തിന് നേരെ നടന്ന ചാവേർ ബോംബാക്രമണത്തെ അപലപിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്കയും. കൊല്ലപ്പെട്ട ജവാൻമാരുടെ കുടുംബത്തിനൊപ്പമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഭീകരാക്രമണത്തിനെതിരെ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ദേശസുരക്ഷയിൽ മോദി സർക്കാർ വീഴ്ച വരുത്തുന്നത് തുടരുന്നുവെന്ന് പാർട്ടി വക്താവ് രൺദീപ് സിങ്ങ് സുർ ജേവാല ആരോപിച്ചു.
ഉറിക്കും പത്താൻ കോട്ടിനും ശേഷം ഇപ്പോൾ പുൽവാമ യിലും ഭീകരാക്രമമണം ഉണ്ടായി. ഭാവിയിൽ ഇത് ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പ്രിയങ്ക് ഗാന്ധി ആവശ്യപ്പെട്ടു. പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയം പറയേണ്ട സമയമല്ല ഇതെന്ന വിശദീകരണത്തോടെ ലക്നൗവിൽ നടത്താനിരുന്ന വാർത്താ സമ്മേളനം പ്രിയങ്ക ഒഴിവാക്കി.